‘ജീപ്പ് ഇല്ലായിരുന്നെങ്കിൽ ഇടുക്കിക്കാർ എന്തു ചെയ്യുമായിരുന്നു...? രാമക്കൽമേടിന്റെ ഇപ്പുറത്തുള്ള ആമപ്പാറയിലേക്ക് ഹനുമാൻ ഗിയറിട്ടു കയറുമ്പോൾ ജീപ്പിലിരുന്നു തന്നെയായിരുന്നു ആ ചോദ്യം. ഉത്തരം പറഞ്ഞത് ആ ജീപ്പിന്റെ ഫോർ വീൽ ഡ്രൈവാണ്. കുന്നിനു മുകളിലേക്ക് ഏന്തിവലിഞ്ഞു കിടക്കുന ചെമ്മൺപാതയിൽ മുരണ്ടും അട്ടഹസിച്ചും ആ സിജെ 550 എംഡിഐ ഓടി. കുന്നിനു മുകളിലെത്തുമ്പോൾ പലരും കൂവി. "ഞാനില്ലായിരുന്നങ്കിൽ നിങ്ങളിങ്ങനെ കൂവുമായിരുന്നില്ല' എന്നതായിരിക്കാം ആ വട്ടക്കണ്ണന്റെ മറുപടി. സാങ്കേതികമായി പല നാമങ്ങളുണ്ടെങ്കിലും ജീപ്പ് എന്നു പറഞ്ഞാലേ ഹൈറേഞ്ചിനു മനസ്സിലാകൂ.
ഇന്ന് ഏതു കാറും കയറുന്ന തരത്തിൽ ഇടുക്കിയുടെ മലമ്പാതകൾ മാറി. വർഷങ്ങൾക്കു മുൻപ് ജീപ്പിനു മാത്രം എത്തിപ്പിടിക്കാൻ കഴിയുന്ന ഇടങ്ങളായിരുന്നു ഇടുക്കിയിൽ കൂടുതലും. അന്നത്തെപ്പോലെ ചെമ്മൺ പാതയൊന്നു തേടിയാണ് ട്രാവലോഗ്. കിടിലൻ ഓഫ്-റോഡ് അനുഭവം.
അരിയെത്തിയിരുന്ന മേട്
ഇടുക്കി നെടുങ്കണ്ടം രാമക്കൽമേട് ആമപ്പാറ. ഇതാണ് റൂട്ട്. നെടുങ്കണ്ടത്തുനിന്ന് അനീഷിന്റെ സിജെ 550 എംഡിഐ ജീപ്പിൽ കയറി. “ആമപ്പാറ എന്റെ വീടിനടുത്താണ്. ഓഫ് റോഡ് ട്രിപ്പ് ആയതിനാൽ മോട്ടർ വാഹനവകുപ്പ് അംഗീകരിച്ച ടാക്സികൾക്കു മാത്രമേ കുന്നു കയറാൻ അനുമതിയുള്ളൂ. ആ സ്റ്റിക്കർ വിൻഡ് ഷീൽഡിന് ഇടതുവശത്തുണ്ട്.
രാമക്കൽമേട് പ്രസിദ്ധമാണ്. കുറവന്റെയും കുറത്തിയുടെയും പ്രതിമകൾ കണ്ടാസ്വദിച്ച് രാമക്കൽ എന്നു പേരുള്ള പാറക്കൂട്ടത്തിന്റെ മുകളിലേക്കു സാഹസികമായി കയറിച്ചെന്നു താഴേക്കു നോക്കണം. അവിടെ ഭൂമിയിൽ അവകാശമുള്ളവർ തങ്ങളുടെ കൃഷിയിടങ്ങളെ കള്ളികളാക്കി തിരിച്ചിട്ടുണ്ട്. ആ പാടങ്ങളിൽനിന്ന് ഇടുക്കി യിലേക്കു തലച്ചുമാടായി അരിച്ചാക്കുകൾ എത്തിയിരുന്നത് രാമക്കൽ മേട് വഴിയായിരുന്നത്. പ്രസിദ്ധ സംഗീത സംവിധായകൻ ഇളയ രാജയൊക്കെ തന്റെ ഗ്രാമത്തിൽ നിന്ന് അരി ചുമന്ന് ഇങ്ങോട്ടെത്തിച്ചിരുന്ന കഥ ഒരു നാട്ടുകാരൻ പറഞ്ഞു.
ആമപ്പാറയിലേക്ക്
This story is from the January 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ
പൊന്നല്ല.തനി തങ്കം
ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്
ബജറ്റ് ഫ്രണ്ട്ലി
1 ലക്ഷം രൂപയ്ക്ക് മികച്ച റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ
വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി
ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ എസ്യുവി 2025ൽ വിപണിയിലെത്തും.
പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്
കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും
മോഹൻലാലും മേഘമലയും
മേഘമലയിലേക്ക് ഇസുസു വി-ക്രോസിൽ എഴുത്തുകാരൻ അബിൻ ജോസഫ്
ജാപ്പനീസ് ഓൾറൗണ്ടർ
പാരലൽ ട്വിൻസിലിണ്ടർ എൻജിനും ഓൺ-ഓഫ്റോഡ് പെർഫോമൻസുമായി ഹോണ്ടയുടെ മിഡിൽ വെയ്റ്റ് ചാംപ്യൻ
കറുപ്പഴകുമായി ടാറ്റ നെക്സോൺ
കറുപ്പിന്റെ ഏഴഴകുമായി നെക്സോണിന്റെ ഡാർക് എഡിഷൻ വിപണിയിൽ
പവർഫുൾ പെർഫോമർ
പുതിയ ഇന്റീരിയറും നൂതന ഫീച്ചറുകളുമായി പരിഷ്കരിച്ച എക്സ്യുവി 400.