കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ കടലും പുഴയും കുടിച്ചേരുന്ന മനോഹരമായ കാഴ്ച. അതാസ്വദിച്ച് കണ്ടൽക്കാടിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ദേശാടനപ്പക്ഷികളെ കണ്ട് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് റോഡരികിലെ സ്നേഹാലയം എന്ന ബോർഡ് കണ്ണിൽ ഉടക്കിയത്.
തട്ടമിട്ട് പുഞ്ചിരിച്ചുകൊണ്ട് ഒരാൾ സ്വയം പരിചയപ്പെടുത്തി. ഞാൻ മാരിയത്ത്. ഞാനും എന്റെ കുറച്ച് അമ്മമാരുമാണ് ഇവിടെയുള്ളത്. ഞങ്ങളുടെ സന്തോഷത്തിൽ നിങ്ങൾക്കും പങ്കു ചേരാം. നിങ്ങളെപ്പോലെയുള്ളവർ വരുമ്പോഴാണ് ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നുന്നത്. അത് ഞങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു. വരൂ.. അമ്മമാരെ പരിചയപ്പെടാം.
വീടിനകത്തേക്ക് കടന്നപ്പോൾ സെറ്റും മുണ്ടും ഉടുത്ത് നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ സുന്ദരി യായ അമ്മ വന്ന് മക്കളെ എന്നുവിളിച്ച് ഞങ്ങളുടെ കൈപിടിച്ച് അവരുടെ കട്ടിലിൽ പിടിച്ചിരുത്തി.
മക്കളേ.. എത്രനാളായി നിങ്ങളെ കണ്ടിട്ട്. ഇപ്പോഴെങ്കിലും ഈ അമ്മയെ കാണാൻ വന്നുവല്ലോ. ഓണക്കോടിയുമായിട്ടാകും വന്നതല്ലേ... എന്ത് രസമായിരുന്നു നമ്മുടെ വീട്ടിലെ ഓണം. ഓണക്കോടിയുമുടുത്ത് എല്ലാവരും ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചതുമെല്ലാം. മുഖം പൊത്തി ആ അമ്മ വിതുമ്പാൻ തുടങ്ങി.
ആ അമ്മയെ മാറോട് ചേർത്ത് മരിയത്ത് ആശ്വസി പ്പിക്കാൻ ശ്രമിച്ചു. അമ്മേ ഇതല്ലേ അമ്മയുടെ വീട്. നമുക്ക് ഓണക്കോടി വാങ്ങി ഓണസദ്യയുമുണ്ട് മുറ്റത്ത് വലിയ പൂക്കളവുമൊരുക്കി ഓണമാഘോഷിക്കാം. അതുകേട്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി. മുഖത്ത് പുഞ്ചിരി വിടർന്നു. പാവം അമ്മ. അറിയപ്പെടുന്ന തറവാട്ടിലാണ് ജനിച്ചത്. മക്കളെ വളർത്തി വലുതാക്കി. അമ്മയ്ക്ക് വയസ്സായപ്പോൾ മക്കൾക്ക് അവരൊരു ഭാരമായി. ഉള്ളതെല്ലാം മക്കളുടെ പേരിലെഴുതിയതിനാൽ അസുഖം വന്നപ്പോൾ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത് അവർ പോയി. ആരോരുമില്ലാതെ ആശുപത്രി വരാന്തയിൽ കിടന്നു. അമ്മയെ ഞാൻ ഏറ്റെടുക്കുകയായിരുന്നു. ബന്ധുക്കളുമായി ബന്ധപ്പെ ടുമ്പോൾ അവർക്കാർക്കും അവരെ നോക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചു. അങ്ങനെ നിയമപരമായി അമ്മയെ ഞാൻ സ്നേഹാലയത്തിലേക്ക് കൊണ്ടുവന്നു. ഇവിടെ ആര് വന്നാലും ആ അമ്മ ഓടിവരും. ഞാൻ നൊന്തു പ്രസവിച്ച എന്റെ മക്കൾ എന്നെങ്കിലും എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന പ്രതീക്ഷയിലാണ് പാവം.
この記事は Mahilaratnam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...