വാഹനപ്രേമികളുടെ ഹരമാണ് എന്നും ഓഫ്റോഡ് ഇവന്റെകൾ. കല്ലും ചളിയും വെള്ളവും പാറക്കെട്ടുകളും നിറഞ്ഞ അതികഠിനമായ വഴികളിലൂടെ ഫോർവീൽ ജീപ്പുകൾ അനായാസം കുതിച്ചുപായു മ്പോൾ കണ്ടിരിക്കുന്നവരിൽ രോമാഞ്ചമുണ്ടാവുക സ്വാഭാവികം. ഇത്തരം മത്സരങ്ങളിൽ ആരാധകരുടെ മനം കവർന്ന ഒരു പാലാക്കാരനും മകളുമുണ്ട്. ഓഫ്റോഡ് ഡ്രൈവർ മാർക്കിടയിൽ സൂപ്പർ സ്റ്റാറായ പാലാ കവിക്കുന്ന് സ്വദേശി ബിനോ ജോസും ടി.ടി.സി വിദ്യാർഥി റിയ മേരിയും.
കൈലിമുണ്ടും വള്ളിച്ചെരിപ്പുമിട്ട്, മീശപിരിച്ച് തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ ജീപ്പിന്റെ വളയംപിടിച്ച് ട്രാക്കു കൾ അനായാസം കീഴടക്കുകയാണ് ബിനോ. പിതാവിന്റെ വാഹനക്കമ്പം പിന്തുടർന്നാണ് റിയയും ട്രാക്കിലെത്തുന്നത്. വിവിധ മത്സരങ്ങളിൽ നിന്നായി ഇരുവരും വാരിക്കൂട്ടിയത് നിരവധി സമ്മാനങ്ങളാണ്.
30 വർഷത്തെ പരിചയസമ്പത്ത്
30 വർഷമായി ബിനോ ജീപ്പ് ഓടിക്കാൻ തുടങ്ങിയിട്ട്. പിതാവിന് മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരിൽ തോട്ടമുണ്ടായിരുന്നു. ഇവിടത്തെ ആവശ്യത്തിനു വേണ്ടിയാണ് ജീപ്പ് ഓടിക്കാൻ തുടങ്ങുന്നത്. ഏറെ ദുർഘടംപിടിച്ച വഴികളായിരുന്നു നിലമ്പൂരിൽ. അഞ്ചു വർഷത്തോളം ആ മലനിരകളിലൂടെ ബിനോയുടെ ജീപ്പ് കുതിച്ചുപാഞ്ഞു.
2004ലാണ് പുതുപുത്തൻ മഹീന്ദ്രയുടെ മേജർ ജീപ്പ് സ്വന്തമാക്കുന്നത്. ഇന്നും മത്സരങ്ങൾക്കായി ഉപയോഗിക്കുന്നത് ഈ വാഹനംതന്നെ. ക്വാറിയിലേക്കാവശ്യമായ ആളുകളെയും സാധനങ്ങളുമെല്ലാം കൊണ്ടുപോകലാണ് ഈ ജീപ്പിന്റെ പ്രധാന ദൗത്യം. അതിനാൽ ത്തന്നെ ഓഫ്റോഡിന് ആവശ്യമായ കൂടുതൽ മോഡിഫിക്കേഷനൊന്നും ജീപ്പിൽ വരുത്താറില്ല.
この記事は Kudumbam の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...