അയ്യർ ഇൻ അറേബ്യ എന്താണ്?
തിരുവനന്തപുരത്തെ ഏജീസ് ഓഫീസിൽ നിന്നും വോളണ്ടറി റിട്ടയർമെന്റ് എടുത്ത ആളാണ് അയ്യർ. ശ്രീനിവാസ അയ്യർ എന്നതാണ് മുഴുവൻ പേര്. മുകേ ഷാണ് ആ കഥാപാത്രം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് ഝാൻസി റാണി. ഊർവശിയാണ് ആ കഥാപാത്രം ചെയ്യുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്കൊരു മകനുണ്ട്, രാഹുൽ എന്നാണ് പേര്. ധ്യാൻ ശ്രീനിവാസനാണ് മകനായി അഭിനയിക്കുന്നത്. റിട്ടയർമെന്റ് എടുത്ത ശേഷം അയ്യർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. അതായത് 2014നു ശേഷം ഇന്ത്യ തിളങ്ങുമെന്നും വളരെയേറെ പ്രത്യേകതകൾ ഉണ്ടാകുമെന്നും അദ്ദേഹം കരുതുന്നു. അതായത് അപ്പോഴുണ്ടായിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഒരു വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യൻ സംസ്കാരമാണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്ന വ്യക്തി കൂടിയാണ് അയ്യർ. വോളണ്ടറി റിട്ടയർമെന്റിനു ശേഷം ശുദ്ധ ബ്രാഹ്മണനായി ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതിനിടയിൽ മകൻ രാഹുൽ പ്രത്യേക സാഹചര്യത്തിൽ ദുബായിലേക്കു പോകുന്നു. അയ്യർക്കും ഭാര്യക്കും മകന്റെ അടുത്തേക്ക് പോകേണ്ടി വരും. അങ്ങനെ അയ്യർ അറേബ്യയിലെത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് അയ്യർ ഇൻ അറേബ്യ എന്ന എന്റെ സിനിമ പറയുന്നത്.
കുടുംബ ചിത്രങ്ങളുടെ വിഭാഗത്തിൽ ഈ സിനിമയെപെടുത്താമോ? ഇത് കാണുമ്പോൾ ആക്ഷേപ ഹാസ്യത്തിന്റെ കഥയായി തോന്നാം. പക്ഷേ അയ്യർ ഇൻ അറേബ്യ എന്ന സിനിമ ഒരു ഫാമിലി സറ്റയറാണ്. കഥയും തിരക്കഥയും സംഭാഷണവും ഞാൻ തന്നെയാണ് എഴുതിയിരിക്കുന്നത്. കഥ എഴുതുമ്പോൾ തന്നെ അയ്യരുടെ കഥാപാത്രമായി എന്റെ മനസിൽ മുകേഷേട്ടന്റെ മുഖമാണ് തെളിഞ്ഞത്. ഹ്യൂമർ നന്നായി ചെയ്യാൻ സാധിക്കുന്നത് മുകേഷേട്ടനാണ്. ഹാസ്യം നന്നായി വർക്കൗട്ട് ചെയ്യേണ്ട സിനിമ കൂടിയാണിത്. അതിനാലാണ് മുകേഷേട്ടനെ തന്നെ തീരുമാനിച്ചത്.
この記事は Vellinakshatram の February 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vellinakshatram の February 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു
നിറഞ്ഞാടി നിവിൻ
അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.
ധ്യാൻ ശ്രീനിവാസന്റെ ഓശാന
ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.
അവേശം നിറച്ച് ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.