കൊല്ലം പുത്തൂർ മാവടി പാലോട്ടുവീട്ടിൽ ചെല്ലപ്പൻ പിള്ളയുടേയും ലീലയുടേയും മകൻ വിഷ്ണുനാഥിന് എല്ലാം ഇപ്പോഴും ഒരു അതിശയമായിട്ടാണ് തോന്നുന്നത്. നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയത്, വിജയിച്ചത്. സഭയിൽ കന്നിപ്രസംഗം നടത്തിയത്. ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം വെണ്ടാർ വിദ്യാധിരാജാ സ്കൂളിലും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലുമൊക്കെ കെ.എസ്.യു കളിച്ചു നടക്കുമ്പോൾ, പിൽക്കാലത്ത് ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറുമെന്നോ രാഷ്ട്രീയമാണ് തന്റെ കർമ്മമേഖലയെന്നോ ഒന്നും വിഷ്ണുനാഥ് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. തിരുവനന്തപുരം ലോ കോളേജിൽ എൽ.എൽ.ബിക്ക് പഠിക്കുന്ന കാലത്ത് പാളയത്ത് ബസ്സിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ഇടതുവശത്തു കാണുന്ന നിയമസഭാമന്ദിരത്തെ അത്ഭുതത്തോടും കൗതുകത്തോടും കൂടി നോക്കുമായിരുന്ന വിഷ്ണുനാഥ് ഒരിക്കൽപ്പോലും സന്ദർശകപാസ് എടുത്തിട്ടു പോലും അതിനകത്ത് കയറിയിട്ടില്ല.
പക്ഷേ കാലം ചിലതൊക്കെ കരുതിവച്ചിരുന്നു. പാലോട്ടു വീട്ടിൽ ചെല്ലപ്പൻപിള്ളയുടെ മകൻ പി.സി. വിഷ്ണുനാഥ്, കേരളാ നിയമ നിർമ്മാണ സഭയിൽ അംഗമാകണമെന്നുള്ളത്, തീർച്ചയായും കാലത്തിന്റെ നിയോഗമായിരുന്നിരിക്കാം. അതുകൊണ്ടാണല്ലോ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് പാർട്ടി ലോകോളേജ് വിദ്യാർത്ഥി വിഷ്ണു നാഥിനെ നിയോഗിച്ചത്. ഇന്നത്തെ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനായിരുന്നു എതിരാളി. കടുത്ത പോരാട്ടത്തിൽ സജി ചെറിയാനെ തോൽപ്പിച്ച്, തലേന്നു വരെ താൻ അത്ഭുതത്തോടെ നോക്കിയിരുന്ന നിയമസഭയിലേക്ക് കടന്നു ചെല്ലുമ്പോൾ ആ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു വിഷ്ണുനാഥ്. വയസ്സ് 26. ഏറ്റവും പ്രായം കൂടിയ അംഗം മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും. ഇന്നിപ്പോൾ വിഷ്ണുനാഥ് പ്രതിനിധീകരിക്കുന്ന കുണ്ടറയിൽ നിന്നുള്ള എം.എൽ.എ അന്ന് എം.എ. ബേബിയായിരുന്നു. ബേബിയല്ല ബേബി, ബേബി വിഷ്ണുനാഥാണ് എന്നുപറഞ്ഞുകൊണ്ടാണ് ഒരു പത്രം അന്ന് വിഷ്ണുനാഥിനെ വിശേഷിപ്പിച്ചത്.
സംഭവം അന്ന് കെ.എസ്.യുവിന്റെ പ്രസിഡന്റൊക്കെയായിരുന്നെങ്കിലും അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേയുമൊക്കെപ്പോലുള്ള പ്രഗത്ഭമതികളിരിക്കുന്ന സഭയിലേക്ക് ചെന്നപ്പോൾ ശരിക്കും പരിഭ്രമിച്ചുപോയി എന്നാണ് ഇപ്പോഴും വിഷ്ണുനാഥ് പറയുന്നത്. അതുപറയുമ്പോൾ അന്നത്തെ ആ പരിഭ്രമം ഇന്നും വിഷ്ണുനാഥിന്റെ മുഖത്ത് തെളിഞ്ഞുകാണാം.
Esta historia es de la edición June 2022 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2022 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...