പൊൻകുന്നം ഗോൾഡ്
Grihalakshmi|July 16 - 31, 2022
മലയാളിക്ക് ബാബു ആൻറണി ആറടിപ്പൊക്കമുള്ള ഗൃഹാതുരുത്വമാണ്. വലിയ ചിറകുള്ള കൂറ്റൻ പക്ഷിയെപ്പോലെ തലമുറകളെ ത്രസിപ്പിച്ച നടനുമൊത്ത് ഇത്തിരിനേരം
വി പ്രവീണ
പൊൻകുന്നം ഗോൾഡ്

ശക്തിമാനും മൗഗ്ലിയും കൈയടക്കിയ കുട്ടിക്കാലത്തിന്റെ ഉടമകളാണ് തൊണ്ണൂറുകളിലെ കുട്ടിക്കൂട്ടം. ആ വംശാവലിയിലേക്കാണ് അധോ ലോകനായകന്റെ ലുക്കുള്ള ഒരു പൊൻകുന്നംകാരൻ ഇറങ്ങിവന്നത്. ഉശിരൻ പേശിയും ഞെരിപ്പ് നോട്ടവുമുള്ള അയഞ്ഞ കുപ്പായക്കാരൻ... തനി ബൊഹീമിയൻ. ഇടവേളയെടുത്ത് നിഗൂഢ വില്ലൻ അകന്നു നിന്നപ്പോൾ "ഇടുക്കി ഗോൾഡി'ൽ ചങ്ങാതിക്കൂട്ടത്തോട് മൈക്കിൾ ഇടറിച്ചോദിച്ച അതേ ചോദ്യം ആരാധകരുടെ മനസ്സിലും ഉയിർത്തിരുന്നു... “നമ്മളിനി കാണില്ലേ?'' കാറ്റും മഴയും എക്കാലത്തേക്കും മാറി നിൽക്കില്ലെന്നു പറഞ്ഞ പോലെ ആ നടനും മടങ്ങി വന്നു. ഇടയ്ക്കിടെ ഓരോ വേഷങ്ങൾ. ഇടയിൽ ചില ഇടവേളകൾ. ഇപ്പോഴിതാ അമേരിക്കയിൽ നിന്ന് പൊൻകുന്നത്തേക്ക് വീണ്ടും ഒരു തിരിച്ചുവരവ്. കഴുത്തിൽ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം. കാതിൽ ഒരു ചെറുവളയം. കാഴ്ചയിൽ അതേ ബൊഹീമിയൻ... പൊൻകുന്നവും പൂനെയും അമേരിക്കയും മോസ്കോയും കടന്ന സഞ്ചാരജീവിതത്തെപ്പറ്റി, സിനിമാക്കാലത്തെപ്പറ്റി ബാബു ആന്റണി സംസാരിച്ചു തുടങ്ങി...

പിരുപിരുപ്പൻകാലം

പൊൻകുന്നത്തെ കുട്ടിക്കാലത്തു നിന്നാണ് ആക്ഷൻ സ്റ്റാർ കഥ പറഞ്ഞു തുടങ്ങിയത്. “ഞങ്ങളുടേത് ഒരു കിങ് സൈസ് ഫാമിലി ആണ്. ഞങ്ങൾ ഏഴ് സഹോദരങ്ങൾ. നാല് പെണ്ണും മൂന്ന് ആണും.

യാഥാസ്ഥിതിക കത്തോലിക്കാ കുടുംബം. റബ്ബർ എസ്റ്റേറ്റും മലഞ്ചരക്ക് കച്ചവടവും ഒക്കെയായിരുന്നു അപ്പച്ചന്. സിനിമാബന്ധം ഒന്നുമില്ലാത്ത കുടുംബം. ശരിക്കും ഒരു കൺട്രിബോയ് ലൈഫ് ആയിരുന്നു എന്റേത്. തോട്ടിൽ ചാടുക, മരം കയറുക, അണ്ണാനെ പിടിക്കുക. നല്ല പിരുപിരുപ്പുള്ള കുസൃതി. പൊൻകുന്നം പട്ടണത്തിൽ അപ്പച്ചന് അന്നൊരു മലഞ്ചരക്ക് കട ഉണ്ട്. ഇടയ്ക്കൊക്കെ ഞാനും അവിടെ പോയിരിക്കും. അന്നൊന്നും ഇങ്ങനെ പൊക്കം വെക്കുമെന്നൊന്നും അറിഞ്ഞിരുന്നില്ല. എന്റെ വല്യപ്പാപ്പന് അതായത് വല്യമ്മച്ചിയുടെ അപ്പന് നല്ല പൊക്കമുണ്ട്. ആറടി ഏഴിഞ്ച് പൊക്കമുള്ള ഒരു ആജാനബാഹു. നാട്ടുഭാഷയിൽ എല്ലാരും പുള്ളിയെ "പോത്തൻ' എന്നാ വിളിച്ചിരുന്നത്. ഏതോ വാരികയിൽ മാന്ത്രികനായ മാൻഡ്രേക്ക് എന്നൊരു കാർട്ടൂൺ കണ്ടു. അതിലെ സാഹസികത അങ്ങ് പിടിച്ചു. അങ്ങനെ കരാട്ടെ പഠിക്കാൻ തുടങ്ങി. അതൊരു പാഷനായി.''

സിനിമാക്കാഴ്ചകൾ

Esta historia es de la edición July 16 - 31, 2022 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición July 16 - 31, 2022 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE GRIHALAKSHMIVer todo
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 minutos  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 minutos  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 minutos  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 minutos  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 minutos  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 minutos  |
May 16 - 31, 2023