ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചു വരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിന് മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നുപറയാം. ജാതിമതഭേദമെന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം.
പൂർണ്ണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർത്ഥ ഹോളിദിവസം.
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ടമാക്കാനുമായി തുടങ്ങിയ ആഘോഷം.
ഐതിഹ്യങ്ങൾ
ഹിന്ദുപുരാണത്തിലെ പ്രഹ്ലാദന്റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട് കഥകൾ. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഓരോ കഥയ്ക്കും ബന്ധമുണ്ടുതാനും.
എങ്കിലും കൂടുതൽ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്ന് വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായ ഹോളിഗയിൽ നിന്നാണ് ഹോളി എന്ന പേരുതന്നെ കിട്ടിയത്.
ഹോളിഗയുടെ കഥ
Esta historia es de la edición March 16-31, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 16-31, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ
ലോകക്ഷേമത്തിനായി മഹാദേവൻ നിരവധി അവ താര രൂപങ്ങൾ എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട താണ് ശ്രീ ശരഭേശ്വര അവതാരം. ശരഭേശ്വര മഹിമകളെ ക്കുറിച്ച് സ്കന്ദപുരാണം, കാഞ്ചിപുരാണം, ശരഭ ഉപനിഷത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.
വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമാണ് കാടാമ്പുഴ. ഇവിടെ പ്രതിഷ്ഠ നടന്നിട്ട് 1900 വർഷമായിട്ടുണ്ടെന്നാണ് അഷ്ടമംഗല പ്രശ്ന ത്തിൽ കാണപ്പെട്ടത്. മഹാഭാരതത്തിൽ പ്രധാനമായ കിരാതം കഥയിലെ പാർവ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾക്ക് അനുഗ്രഹം വേഗം നൽകുന്ന ദേവീഭാവം. കിരാതം കഥ ഏവർക്കും അറിവുളളതാ ണെങ്കിലും സ്ഥലനാമവും ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാൽ അത് ഒരിക്കൽകൂടി പറയുന്നു.
പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ
പ്രകൃതിയിൽ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും എല്ലാം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ പോസിറ്റീവ് എനർജി നമുക്ക് ലഭിക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങൾ. ക്ഷേത്രദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഉഗ്രരൂപിയായ ശ്രീമഹാദേവൻ
ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നുപറയുമ്പോൾ എല്ലാ വിശ്വാസികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി കുടികൊള്ളുന്ന മഹാ ദേവക്ഷേത്രമാണ്. എന്നാൽ ഇതേ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കുടികൊള്ളുന്ന പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തെക്കുറിച്ച് എല്ലാവർക്കും വലിയ ധാരണ ഉണ്ടാകണമെന്നില്ല
രാമനവമി രാജ്യത്തിന്റെ ആഘോഷം
ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് 'രാമനവമി. രാജ്യം ഉടനീളം ഈ ആഘോഷം ഉത്സാഹത്തോടെയും അതിവിപുലമായും ആഘോഷിച്ചുവരുന്നു.
രണ്ടാം വട്ടവും കണ്ണൻ വിളിച്ചു
രണ്ടാമത് പ്രാവശ്യവും ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. മധുസൂദനൻ നമ്പൂതിരി
കാലന്റെ കാലവും ചിത്രാപൗർണ്ണമിയും
കേരളത്തിലെ ഉത്സവ മഹിമയിൽ മുന്നിട്ട് നിന്നിരുന്നതും ഇപ്പോൾ ഏറെ കുറെ നാമാവശേഷമാകുമോ എന്ന് സംശയിക്കേണ്ടതുമായ ഒരു പുണ്യപുരാതന ഉത്സവമാണ് ചിത്രാ പൗർണ്ണമി ഉത്സവം. ആദിദ്രാവിഡ സംസ്കൃതിയിൽ ആരംഭം കുറിച്ചതായിരുന്നു ചിത്രാപൗർണ്ണമി.
ചന്ദ്രദേവൻ
ഭാരതത്തിൽ മൂന്ന് രാജവംശങ്ങളാണ് ഉണ്ടായിരുന്നത്. സൂര്യ വംശം, ചന്ദ്രവംശം, അഗ്നിവംശം. ഇതിൽ ചന്ദ്രന്റെ പുത്രനായ ബുധന്റെ പുത്രനായ പൂരുരവസ്സാണ് ചന്ദ്രവംശത്തിലെ ആദ്യ രാജാവ്. യദുവംശം, വൃഷ്ണിവംശം, യവനവംശം, ഭോജവംശം എന്നിവ ചന്ദ്രവംശത്തിന്റെ പ്രധാന ഉപവംശങ്ങൾ ആയിരുന്നു
അനന്തവും ആനന്ദവും നൃത്തമാക്കുന്ന ഈശൻ
ഐതിഹ്യങ്ങളും അതിശയങ്ങളും ചേർന്ന വടക്കുംനാഥന്റെ കഥകൾ ചുരുക്കെഴുത്തിലൂടെ മാത്രമേ ആർക്കും പറഞ്ഞുതീർക്കാനാവൂ. എത്ര എഴുതിയാലും എഴുതാത്ത ഏടുകൾ പിന്നേയും ആ ചരിത്രത്തിൽ ബാക്കി നിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം.
ഉത്സവമില്ലാത്ത ദേവന്റെ പൂരം
ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.