'ഹോം' എന്ന സിനിമയിൽ കൗമാരക്കാരനായ കഥാപാത്രം രാത്രിയിൽ കിടക്കുന്നതിനു മുമ്പ് അമ്മയെ വിളിക്കുന്നുണ്ട്. മുകളിലത്തെ നിലയിലാണ് മകന്റെ കിടപ്പുമുറി. ആ വിളി മറ്റൊന്നിനുമല്ല, കുടിക്കാനുള്ള വെള്ളം അമ്മ മുറിയിൽ കൊണ്ടുവന്ന് വെക്കാനോ മുറിയിലെ ലൈറ്റ് ഓഫ് ചെയ്യാനോ ആണ്.
സ്വന്തം കിടക്കയിൽ നിന്നെഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്യാൻ പോലും മെനക്കെടാതെ അതിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ജീവിതത്തോടുള്ള അലസമനോഭാവമാണ് സൂചിപ്പിക്കുന്നത്. താഴത്തെ നിലയിലുള്ള അടുക്കളയിൽ പോയി കുടിക്കാനുള്ള വെള്ളം എടുത്തു കൊണ്ടുവരാനുള്ള വിമുഖതയും ഈ മടി കൊണ്ടാണ് ഉണ്ടാവുന്നത്. ചെറിയ കാര്യങ്ങൾ മുതൽ ജീവിതത്തിലെ പഠനം, ജോലി, ബിസിനസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് വ്യാപിക്കുമ്പോൾ മടി ഗുരുതരമാകുന്നു.
എന്താണ് മടി?
പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടപ്പോൾ അവ മാറ്റിവെച്ച് അപ്രധാനമായ കാര്യങ്ങളുടെ പിന്നാലെ പോകുന്നത് മടിയുള്ളവരിൽ പൊതുവെ കാണപ്പെടുന്നതാണ്.
ഉദാഹരണത്തിന്, മെഡിക്കൽ എൻട്രൻസിന് തീവ്രമായി പഠനം നടത്തേണ്ട സമയത്ത് അതു ശ്രദ്ധിക്കാതെ, വെറുതെ അലസമായി ടി.വിയും കണ്ട് സമയം നീക്കുന്നത് മടിമൂലമാണ്.
‘മടി’യുടെ ന്യായീകരണങ്ങൾ
മടിയുള്ളവർ അവർ അലസമായിട്ടിരിക്കുന്നതിന് പല കാരണങ്ങളും കണ്ടത്തും. അവർ സാധാരണ പറയുന്ന വാക്കുകൾ താഴെ കൊടുക്കുന്നു.
ഓ, ഒരു മൂഡില്ല
ഏതെങ്കിലും ഉത്തരവാദിത്തം ചെയ്യാനായുള്ളപ്പോൾ അതു ചെയ്യാതെ നിഷ്ക്രിയരായി ഉറങ്ങുകയോ ടി.വി കാണുകയോ മൊബൈലിൽ വെറുതെ ചാറ്റ് ചെയ്യുകയോ ഗെയിം കളിക്കുകയോ ചെയ്യും. ചോദിച്ചാൽ, 'ഓ... ഒരു മൂഡില്ല' എന്നായിരിക്കും മറുപടി.
വല്ലാത്ത ക്ഷീണം
ചിലരാകട്ടെ, പല കാര്യങ്ങളും സ്ഥിരമായി മാറ്റിവെക്കും. അല്ലെങ്കിൽ ചെയ്യാതിരിക്കും. ആരെങ്കിലും ചോദിക്കുമ്പോൾ പറയും വല്ലാത്ത ക്ഷീണമെന്ന്. അലസത അഥവാ മടിയുള്ള എല്ലാവരുടെയും മടിക്ക് കാരണം മനോഭാവവും ശീലവും മാത്രമായിരിക്കില്ല. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളപ്പോൾ അതിന്റെ ഫലമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. ഇതുമൂലം ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ മാറ്റിവെച്ചേക്കാം.
Esta historia es de la edición August 2022 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2022 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..
നൽകാം ജീവന്റെ തുള്ളികൾ
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...
തിരിച്ചറിയണം വിഷ സസ്യങ്ങളെ
പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...
അഴകേറും അസർബൈജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...
സ്വപ്നച്ചിറകിൽ
ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...