സിനിമകൾ ഇല്ലാത്ത കാലത്തെ കഥ. മമ്മൂട്ടി എന്ന നടനിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം ഒരു അഭിനയം. ഇതാണ് ഭ്രമയുഗം എന്ന സിനിമയെ വിശേഷിപ്പിക്കാനാവുക, തിരക്കഥയുടെ ആദ്യ ആഖ്യാനത്തിന് ശേഷം തന്നെ മമ്മൂട്ടി ഭ്രമയുഗത്തോട് യെസ് പറയുകയായിരുന്നു. ഭ്രമയുഗം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായിരിക്കും. രണ്ട്, മറ്റൊരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ. മൂന്ന്, തീർത്തും വ്യത്യസ്തമായൊരു കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക. സംവിധായകൻ രാഹുൽ സദാശിവൻ ഇക്കാര്യങ്ങളെല്ലാം വിവരിച്ചപ്പോൾ തന്നെ മമ്മൂട്ടി ആ കഥാപാത്രത്തെ മനസിൽ ആവാഹിച്ചു കഴിഞ്ഞിരുന്നു. പരീക്ഷണങ്ങളോട് എപ്പോഴും തുറന്ന മനസ്സുള്ള താരത്തെ ആകർഷിച്ചതും ഇതു തന്നെ.
കുഞ്ചമൻ പോറ്റിയാകാൻ മമ്മൂട്ടി തീരുമാനിച്ചത് ഭ്രമയുഗം ടീമിന് മാത്രമല്ല, സിനിമ മേഖലയിലെ മറ്റുള്ളവർക്കും സർപ്രൈസ് ആയിരുന്നു. ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമാക്കണ്ടിയിരുന്ന ആസിഫ് അലി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്, ഈ ചിത്രത്തിനോട് മമ്മൂട്ടി സമ്മതം മൂളും എന്ന് കരുതിയിരുന്നില്ല എന്നായിരുന്നു.
(ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലാണ് ചിത്രം പ്രേക്ഷകർക്കു മുന്നിൽ എത്തിയെന്നതുതന്നെ മറ്റൊരു നവ്യാനുഭവമാണ്. ഒരുപക്ഷേ പുതുതലമുറ പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കണ്ടിരിക്കില്ല. പറഞ്ഞു കേട്ടുള്ള അറിവുകൾ മാത്രമേ അവർക്കുണ്ടാകൂ. എന്നാൽ അതിലെ കഥാപാത്രങ്ങളെല്ലാം തന്നെ യുവതലമുറയുമായി അടുത്തു നിൽക്കുന്നവരാകുമ്പോൾ പറഞ്ഞറിയിക്കാനാകില്ല. ആ സന്തോഷം. മലയാളം ഹൊറർ സിനിമകളുടെ പതിവ് രീതികളൊന്നുമല്ല ഭ്രമയുഗത്തിന്. ബ്ലാക്ക് ആൻഡ് വെറ്റ് കാഴ്ചകൾ കാണികളുടെ മനസ്സിൽ ഭയത്തിന്റെ വിത്തുപാകുന്നുണ്ട്. കഥ പറഞ്ഞുപറഞ്ഞ് പറഞ്ഞ് കാണികളെ സമ്മർദത്തിലേക്ക് വലിച്ചിടുകയാണ്. ആദ്യത്തെ ഇരുപതു മിനിറ്റു കൊണ്ട് കാണികളുടെ മനസ്സ് കഥാകൃത്ത് ഭയപ്പെടാൻ പാകത്തിൽ ഉഴുതുമറിച്ചിടുന്നു. പിന്നീടങ്ങോട്ട് കാണികൾ ഒന്നും ചിന്തിക്കേണ്ടി വരുന്നില്ല. ഇരുട്ടിലും വെളിച്ചത്തിലും തോരാതെ പെയ്യുന്ന മഴയിലുമൊക്കെയായി കാണികളും കഥാപാത്രങ്ങൾക്കൊപ്പം പോവുകയാണ്.
Esta historia es de la edición March 2024 de Vellinakshatram.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2024 de Vellinakshatram.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു
നിറഞ്ഞാടി നിവിൻ
അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.
ധ്യാൻ ശ്രീനിവാസന്റെ ഓശാന
ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.
അവേശം നിറച്ച് ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.