അക്ഷരത്തിലെ അഗ്നി തിരിച്ചറിഞ്ഞാൽ അതുപിന്നെ ഒതുക്കിവെക്കാനാവില്ല. ആ അഗ്നി ഉള്ളതിൽ സൂക്ഷിക്കുന്നവർക്ക് ഒരുതിരി കൊളുത്തി നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ നിറഞ്ഞു കത്തുന്ന ഒരു വിളക്കായി അതുമാറാൻ പിന്നെയതിന് അധികം നേരം ആവശ്യമുണ്ടാവില്ല. അത്തരത്തിൽ അക്ഷരാഗ്നി കൊളുത്തി പകർന്നു നൽകി പ്രകാശം പരത്തുകയാണ് നവാഗതനായ ലെനിൻ ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ആർട്ടിക്കിൾ 21.
2009ൽ ഇന്ത്യ ഗവൺമെന്റ് പാസാക്കിയ പതിനാല് വയസ്സിന് താഴെയുള്ള എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസമെന്ന ആർട്ടിക്കിൾ 21-നെ അടിസ്ഥാനമാക്കിയാണ് ലെനിൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
തെരുവിൽ പാട്ടയും കുപ്പിയും പെറുക്കി വിറ്റ് ജീവി ക്കുന്ന താമരൈയുടേയും മക്കളായ മുത്തുവിന്റേയും ദളപതിയെന്ന ചിന്നയുടേയും ജീവിതത്തിൽ അക്ഷരം വരുത്തുന്ന മാറ്റം അത്ഭുതത്തോടെയല്ലാതെ പ്രേക്ഷകർക്ക് കണ്ടിരിക്കാനാവില്ല. തന്റെ വംശമേ പള്ളിക്കൂടത്തിൽ പോവുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്ന താമരെ പഠിക്കാനുള്ള മകന്റെ ആഗ്രഹത്തെ തള്ളിക്കളയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നടപ്പാവാൻ ലോകം മുഴുവൻ കൂടെ നിൽക്കുമെന്ന പൗലോ കൊയ്ലോയുടെ വാചകം പോലെ ചിന്നന്റെ ആഗ്രഹത്തോടൊപ്പം അതു നടപ്പാക്കാനൊരു ലോകവും കൂടെയുണ്ടാവുകയാണ്.
അക്ഷരം പഠിക്കണമെന്ന ആഗ്രഹം പോലും ആ നാടോടി കുടുംബത്തിന്റെ ജീവിതത്തിലേക്ക് കൊണ്ടു വരുന്ന സൗഭാഗ്യങ്ങളും വെളിച്ചവും സിനിമ എടുത്തു കാണിക്കുന്നുണ്ട്. കൊച്ചിയുടെ പളപളപ്പിൽ ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്തേക്ക് ക്യാമറ കൊണ്ടുവെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
Esta historia es de la edición August 2023 de Vellinakshatram.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2023 de Vellinakshatram.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു
നിറഞ്ഞാടി നിവിൻ
അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.
ധ്യാൻ ശ്രീനിവാസന്റെ ഓശാന
ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.
അവേശം നിറച്ച് ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.