സത്യത്തിൽ ശ്രീനിവാസൻ
Star & Style|June 2022
‘അഭിമുഖങ്ങളിലും ലേഖനങ്ങളിലും ഒരുപാട് തവണ ശ്രീനിവാസനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്വകാര്യസംഭാഷണങ്ങളിൽ പോലും ശ്രീനി കടന്നുവരാത്ത ദിവസങ്ങളില്ല, ജീവിതവുമായി അത്രയേറെ ചേർന്നുനിൽക്കുന്ന കൂട്ടുകാരനെ കുറിച്ച് സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാട്
സത്യത്തിൽ ശ്രീനിവാസൻ

സ്വന്തമായി സിനിമകൾ സംവിധാനം ചെയ്തുതുടങ്ങിയ കാലമാണ്. കുറുക്കന്റെ കല്യാണവും "കിന്നാര’വും കഴിഞ്ഞു. "മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമയുടെ ഡബ്ബിങ് സമയം. കൂടുതൽ രംഗങ്ങൾ ലണ്ടനിലാണ് ചിത്രീകരിച്ചതെങ്കിലും തുടക്കഭാഗം കേരളത്തിലെ ഒരു ഗ്രാമപ്രദേശത്തായിരുന്നു.

"തലയില്ലാക്കുന്ന് എന്ന ഗ്രാമ ത്തിലെ ചെത്തുകാരനെയും ബാർ ബറെയും ചോയി മൂപ്പരെയുമൊക്കെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. വളരെ വിശദമായ ആ കഥാപാത്രങ്ങളെ കാണിക്കാൻ നേരമില്ല. പ്രധാനകഥ നടക്കുന്നത് ലണ്ടനിലാണല്ലോ. അതുകൊണ്ട് അവരെ പരിചയപ്പെടുത്തിക്കൊണ്ട ള്ള കമന്ററിയിലൂടെ പടം തുടങ്ങാ മെന്ന് തീരുമാനിച്ചു.

 “തലയില്ലാക്കുന്ന് എന്ന ഗ്രാമം മൈക്കിനു എന്നുതുടങ്ങുന്ന വാചകങ്ങൾ പറയാൻ പൗരുഷമുള്ള ഒരു ശബ്ദം വേണം. നിർമാതാവ് റഷീദ് പറഞ്ഞു, “ചില സിനിമകളിൽ മമ്മൂട്ടിക്ക് ശബ്ദം നൽകുന്ന ഒരു ശ്രീനിവാസനുണ്ട്. നടനാണ്. വിളിച്ചാലോ?

ശ്രീനിവാസൻ വന്നു. ഞാൻ സൗണ്ട് എൻജിനീയറുടെ മുറിയിലണ്. അകത്തെ ഹാളിൽ മുന്നിൽ നിൽക്കുന്ന ശ്രീനിവാസനെ ചില്ലുജാലകത്തിലൂടെ എനിക്കു കാണാം. സംഭാഷണമെഴുതിയ കടലാസ് അസിസ്റ്റന്റ് ഡയറക്ടർ കൊടുത്തു. അത് രണ്ടുമൂന്നുവട്ടം വായിച്ചിട്ട് ശ്രീനിവാസൻ പറഞ്ഞു, “ഞാനൊന്ന് പറഞ്ഞുനോക്കാം. ആദ്യത്തെ ടേക്ക് തന്നെ ഓക്കെ ആയിരുന്നു. ഞാൻ മനസ്സി കണ്ട അതേ സ്വരം. അതേ ഭാവം. “നന്നായി” എന്ന് നേരിട്ടുപറയാൻ ഇറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് പ്രതിഫലവും വാങ്ങി ഗേറ്റുകടന്നു പോകുന്ന ശ്രീനിവാസനെയാണ്. “എന്തുകൊണ്ടാണ് ഒന്ന് പരിചയപ്പെടാൻ പോലും നിൽക്കാതെ  പോയ്ക്കളഞ്ഞത്” എന്ന് പിന്നീട് ഞാൻ ശ്രീനിവാസനോട് ചോദിച്ചിട്ടുണ്ട്.

“എനിക്ക് ആ സമയത്ത് കുറച്ച് കാശ് വേണമായിരുന്നു. അതുകിട്ടി. പിന്നെന്തിനാണ് അവിടെക്കിടന്ന് തിരിയുന്നത്?

എന്നെ ആദ്യം കണ്ടത് എപ്പോഴാണെന്ന് ഞാൻ ശ്രീനിയോടു ചോദിച്ചിട്ടുണ്ട്. അത് കുറെക്കൂടി മുമ്പാണ്. ഞാൻ പാട്ടെഴുത്തും സഹസംവിധാനവുമായി നടക്കുന്ന കാലം. കോടമ്പാക്കത്തെ റാം തിയേറ്ററിനു മുന്നിലുള്ള മുറുക്കാൻ കടയിൽ നിന്ന് സിഗരറ്റ് വാങ്ങാൻ വന്നതാണ് ശ്രീനി. എതിർവശത്തെ ബസ്റ്റോപ്പിൽ എന്തൂറിലേക്കുള്ള ബസ്സും കാത്തുനിൽക്കുകയായിരുന്നുവത്രെ ഞാൻ.

Esta historia es de la edición June 2022 de Star & Style.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición June 2022 de Star & Style.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE STAR & STYLEVer todo
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 minutos  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 minutos  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 minutos  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 minutos  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 minutos  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 minutos  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 minutos  |
April 2023