ഹിറ്റ് സിനിമകളുടെ പവർഹൗസ് ആയ ഫ്രൈഡേ ഫിലിംസിനെക്കുറിച്ച് ഫ്രൈഡേ ഫിലിംസിനെ അങ്ങനെ ഹിറ്റ് സിനിമകളുടെ പവർഹൗസ് എന്ന് ഞാൻ പറയില്ല. ഉള്ളടക്കമുള്ള സിനിമകളുടെ പവർഹൗസ് എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഹിറ്റിൽ ശ്രദ്ധിക്കാതെ സ്ക്രിപ്റ്റുകൾ ശ്രദ്ധിച്ച് സിനിമ എടുക്കാനാണ് കൂടുതലും താൽപ്പര്യം. അതിൽ എല്ലാ സിനിമകളും വിജയിച്ചിട്ടുമില്ല. ലാഭവും നഷ്ടവും ഞങ്ങൾക്കുണ്ടായിട്ടുണ്ട്.
നഷ്ടമില്ലാതെ ഒരു സിനിമ നിർമ്മിക്കുന്നത് ഭാഗ്യമാണോ?
ഒരു സിനിമ ചെയ്യുമ്പോൾ അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബഡ്ജറ്റ് അനുസരിച്ചാണ് പ്ലാൻ ചെയ്യുക. ആ ചിത്രം ബ്ലോക്ക് ബസ്റ്റർ ആവണമെന്നില്ല. പക്ഷേ സിനിമ തിയേറ്ററിൽ എത്തുന്നതിന് മുമ്പുതന്നെ നമുക്ക് ലാഭത്തിനെക്കുറിച്ചുള്ള കൃത്യമായ ധാരണ വേണം. ആദ്യസിനിമയെ ഒരു പ്രോഡക്ട് ആയി കൈകാര്യം ചെയ്യാം. അതിനെ വേണ്ടവിധത്തിൽ പ്ലേസ് ചെയ്യുക, പ്രസ് ചെയ്യുക, മാർക്കറ്റ് ചെയ്യുക. ഇതാണ് കൃത്യമായ സൂത്രവാക്യം. സിനിമ ഒരു പ്രോഡക്ട് ആയതുകൊണ്ട് അതിനെ വൃത്തിയായി മാർക്കറ്റ് ചെയ്യാൻ അറിയണം. തെരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റ് നന്നായിരിക്കണം. ആ സ്ക്രിപ്റ്റിനെ വീണ്ടും ഫിൽറ്റർ ചെയ്യണം. വൃത്തിയായ മാർക്കറ്റ് ചെയ്യാൻ പറ്റുന്ന ഒരു പ്രോഡക്ട് ആക്കിയെടുക്കണം. പിന്നീടുള്ളത് റിലീസ് ചെയ്യുന്ന സമയമാണ്. ഒരിക്കലും ഒരു ഹൊറർ പടം ഫെസ്റ്റിവൽ സീസണിൽ കൊണ്ടുപോയി റിലീസ് ചെയ്യരുത്. റിലീസിന് കൃത്യമായ സമയം തെരഞ്ഞെടുക്കാൻ നിർമ്മാതാവിന് കഴിയണം. സിനിമയുടെ ഉള്ളടക്കത്തിന് ആവശ്യമുള്ള പ്രൊമോഷൻ മാത്രം കൊടുക്കുക. അനാവശ്യമുള്ള ഹൈപ്പുകൾ ഒഴിവാക്കുക. ആവശ്യമുള്ള തുക മാത്രം സിനിമാനിർമ്മാണത്തിന് എടുക്കുക. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ഇതൊക്കെ ഒത്തു ചേർന്നാൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായി ലാഭത്തിൽ തന്നെ നമുക്ക് ഒരു സിനിമയെടുക്കാം.
പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ ഒരുക്കുകയാണല്ലോ ഫ്രൈഡേ ഫിലിം ഹൗസ്?
Esta historia es de la edición March 01 - 31, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 01 - 31, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.
ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും
ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ വടക്കൻ കേരളത്തിലെ മടപ്പള്ളി, ഒഞ്ചിയം എന്നിവിടങ്ങളിലാണ്. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു സുന്ദരഗ്രാമം.
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം
കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.
ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി
ഹോളിവുഡ്ഡിൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്നു പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.
ഡബ്ബിംഗ് സംഗീതം പിന്നെ നിർമ്മാണവും
നവാഗത സംവിധായകരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ സിനിമ ദേശീയ- അന്തർദേശീയ തലങ്ങളിൽ നാൽപ്പതോളം പുരസ്ക്കാരങ്ങളാണ് ഇതിനകം നേടിയെടുത്തിരിക്കുന്നത്
അഞ്ചാം വേദം
അഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലെ നിയാണ്ടർ താഴ് വരയിൽ മനുഷ്യൻ ഉണ്ടായി എന്ന് ശാസ്ത്രം പറയുന്നു. ഭൂമിയിലെ പൊടികൊണ്ട് ദൈവം തന്നെപ്പോലെ തന്നെ മനുഷ്യനെ സൃഷ്ടിച്ചു എന്ന് മതഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നു.
കടമറ്റത്തു കത്തനാർ
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന \"കത്തനാരി'ൽ അനുഷ്ക ഷെട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
മക്കൾ കാരണമാണ് സിനിമയിലെത്തിയത്.
സാധാരണ അച്ഛനമ്മമാർ മുഖേന മക്കൾ സിനിമയിലേക്ക് എത്താറുണ്ട്. എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. എന്റെ മകൻ അമൽ കെ.ഉദയ്, മകൾ അഭിരാമി. രണ്ടുപേരും സിനിമയിലുള്ളവരാണ്.