ഹൃദയം തൊട്ട പിറവി
Grihalakshmi|July 16 - 31, 2022
ഒന്നു പിഴച്ചാൽ അറ്റുപോകുന്ന രണ്ട് ജീവനുകൾ ഡോ. ഷോണിയ്ക്ക് മുന്നിൽ. അന്നോളം ജീവിതം സമ്മാനിച്ച കരുത്ത് കൈമുതലാക്കി അവരെടുത്ത തീരുമാനം ജ്യോതിയേയും മകനേയും മരണ മുനമ്പിൽ നിന്ന് കരകയറ്റിയ കഥയറിയാം...
വി. പ്രവീണ
ഹൃദയം തൊട്ട പിറവി

തൊട്ടിലിൽ നിന്നമ്മ നെഞ്ചോടു ചേർത്തപ്പോൾ അവൻ കുഞ്ഞിക്കണ്ണൊന്ന് ചിമ്മിയടച്ചു. തണുപ്പുടുപ്പിനുള്ളിൽ പുറത്തു പെയ്യുന്ന മഴയറിയാതെ ഉറക്കമാണ് കുരുന്ന്. “ഉഡ് ജാ ബേട്ടാ... ദേഖോ, കോൻ ആയാ ഹേ...'' അമ്മ അവനെ ഉണർത്താൻ ശ്രമിച്ചു. പകൽ കിനാവ് കുഞ്ഞുമുഖത്ത് ചിരിയായ് പടർന്നു. അമ്മയുടെ കൈകളിൽ നിന്ന് ഡോക്ടർ ഷോണി അവനെ നെഞ്ചോട് ചേർത്തു. “ബേട്ടാ കാ നാം ക്യാ ഹേ?'' ഡോക്ടർ ചോദിച്ചു. “ആയുഷ്''ജ്യോതി എന്ന അസം സ്വദേശിനിയായ ആ അമ്മ മറുപടി പറഞ്ഞു.

ജീവന്റെ നേർത്ത വരമ്പിൽ നിന്ന് അമ്മയ്ക്കൊപ്പം വഴുതിവീണതാണ് അവൻ. നിലച്ച ഹൃദയവുമായി പിറവി കാത്തുകിടന്ന പൂർണഗർഭിണിയിൽ നിന്ന് ഉയിരോടെ പുറത്തുവന്ന അത്ഭുത ശിശു. ആയുസ്സറ്റ് പോകേണ്ട ഇരുൾക്കടലിൽ നിന്ന് അമ്മയ്ക്കൊപ്പം ജീവന്റെ മറുകര താണ്ടിയ പോരാളി ജീവിതം മടക്കിനൽകിയ കൈകളിരുന്ന് ആയുഷ് ജീവന്റെ ചൂടറിഞ്ഞു. അരികിലിരുന്ന് അമ്മ, ഡോക്ടറെ ചേർത്തുപിടിച്ചു. “യേ ഭീ തേരാ മാ ഹേ. ഹസ് ലോ ബേട്ടാ...

“അന്നെനക്ക് ' എന്താ പറ്റിയത്? ഡോക്ടർ ഷോണിയുടെ കൈയിൽ മുറുകെപ്പിടിച്ച് അത് ചോദിക്കുമ്പോൾ വരുതിയിലാകാത്ത ഭാഷ പോലെ അവരുടെ ശബ്ദവും ഇടറിയിരുന്നു.

മറുപിള്ള വേർപെട്ട നിലയിൽ ആസ്പത്രിയിലെത്തിയ ജ്യോതിയെ അടിയന്തിര ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. അവിടെവച്ചാണ് അവർക്ക് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഏതൊരു ഡോക്ടറേയും പ്രതിസന്ധിയിലാക്കുന്ന സമ്മർദനിമിഷം. ഒന്നു പിഴച്ചാൽ പാളിപ്പോകുന്ന രണ്ട് ജീവനുകൾ. ഭയവും ആശങ്കയും കൂടാതെ ചെയ്യാൻ കഴിയാത്ത പെരിമോർട്ടം സിസേറിയൻ തന്നെയാണ് അവസാനത്തെ അത്താണി എന്ന് ഉറപ്പിച്ച നിമിഷങ്ങൾ. ഡോക്ടർ ഷോണി സർജിക്കൽ ബ്ലേഡ് കൈയിലെടുത്തു. ഡോ. മെജോ, ഡോ.മൃദുല, ഡോ. തങ്കമണി, സ്റ്റാഫ് നഴ്സുമ്മാരായ സൗമ്യ, ഹസീന, സീനത്ത് എന്നിവരടങ്ങുന്ന സംഘം സഹായത്തിന് ഒപ്പം നിന്നു. ചോരവറ്റിയ ഗർഭപാത്രത്തിൽ നിന്ന് ഒരു കുഞ്ഞുജീവൻ പുറത്തെടുത്തു. ലേബർ റൂമാകെ അവന്റെ കുഞ്ഞിക്കരച്ചിൽ നിറഞ്ഞു.

Diese Geschichte stammt aus der July 16 - 31, 2022-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 16 - 31, 2022-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS GRIHALAKSHMIAlle anzeigen
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 Minuten  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 Minuten  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 Minuten  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 Minuten  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 Minuten  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 Minuten  |
May 16 - 31, 2023