പരീക്ഷ എന്നു കേട്ടാൽ മിക്ക കുട്ടികൾക്കും പേടിയാണ്. പലർക്കും അത് ഏറെ ടെൻഷനുണ്ടാക്കും. പരീക്ഷക്കാലത്തെ ചെറിയതോതിലുള്ള ടെൻഷൻ നല്ലതാണ്. അത് പരീക്ഷയെ കൂടുതൽ ഗൗരവമായി കാണാൻ ഉപകരിക്കും. എന്നാൽ, അമിതഭയം കുഴപ്പങ്ങളുണ്ടാക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടുംകൂടി പരീക്ഷയെ നേരിടാനുള്ള മാർഗങ്ങൾ ഇതാ...
വേണ്ട, അമിത ടെൻഷൻ
ഉത്കണ്ഠ, അകാരണ ഭയം എന്നിവ പഠിച്ച കാര്യങ്ങൾ മറന്നുപോകാൻ ഇടവരുത്തും. കുട്ടിയുടെ ആധിയും മാതാപിതാക്കളുടെ അമിത പ്രതീക്ഷകളും സഹപാഠികളുടെ മികച്ച വിജയവുമെല്ലാം ആത്മവിശ്വാസം ഇല്ലാതാക്കും. പരീക്ഷകളെ അഭിമാനപ്രശ്നമായി നോക്കിക്കാണരുത്. മാർക്ക്/ഗ്രേഡ് കുറഞ്ഞതിന്റെ പേരിൽ കുട്ടികളെ ഒരിക്കലും കുറ്റപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യരുത്. കുട്ടിയുടെ കഴിവിനപ്പുറം മുഴുവൻ മാർക്ക് വാങ്ങണം അല്ലെങ്കിൽ ഫുൾ എ പ്ലസ് വാങ്ങണം എന്ന നിർബന്ധം കുട്ടിയിൽ അടിച്ചേൽപിക്കുന്നതാണ് പരീക്ഷപ്പേടിക്ക് ഒരു കാരണം.
പേടി കാരണം അറിയാവുന്ന ചോദ്യങ്ങൾക്കുപോലും കൃത്യമായി ഉത്തരമെഴുതാൻ കഴിഞെന്നുവരില്ല. അതിനാൽ പരീക്ഷയെക്കുറിച്ചുള്ള അനാവശ്യ ഭയം മനസ്സിൽനിന്ന് അകറ്റുക. പരീക്ഷക്കാലത്ത് കുട്ടിക്ക് ധൈര്യവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം ആത്മവിശ്വാസവും പിന്തുണയും നൽകണം. കുട്ടികളിലെ സ്ട്രെസ് കുറക്കണം.
വ്യായാമം ചെയ്യാം. സ്ട്രെസ് കുറക്കാം
സ്ട്രെസ് കുറക്കുന്ന ലളിത മാർഗമാണ് നടത്തം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. നടത്തം ശരീരത്തിലെ ഓക്സിജൻ കൂട്ടാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
യോഗ, എയ്റോബിക്സ്, സൈക്ലിങ്, ജോഗിങ്, നീന്തൽ, ടെന്നിസ്, ഫുട്ബാൾ, ബാഡ്മി ന്റൺ, ടേബ്ൾ ടെന്നിസ് തുടങ്ങിയ വ്യായാമങ്ങളും ചെയ്യാം. എട്ടു മുതൽ 10 മണിക്കൂർ വരെ ഉറങ്ങുകയും വേണം. ആരാധനാലയങ്ങൾ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത് പിരിമുറുക്കം കുറക്കാൻ സഹായിക്കും.
ഉറക്കം പ്രധാനം
രാത്രി ഏറെ വൈകാതെ ഭക്ഷണം കഴിക്കുകയും നേരത്തേ ഉറങ്ങുകയും ചെയ്യുന്നതാണ് നല്ലത്. ഇത് രാവിലെ എഴുന്നേറ്റ് പഠിക്കാൻ സഹായിക്കും. പരീക്ഷയുടെ തലേ ദിവസം പഠിച്ച കാര്യങ്ങൾ ഒന്നു മറിച്ചുനോക്കി ഓർമയിൽ വെക്കാൻ ശ്രദ്ധിക്കണം.
Diese Geschichte stammt aus der March 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
യുനീക്കാണ് റോബോട്ടിക്സ് പഠനം
റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്
AI പഠനം കേരളത്തിൽ
വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...
coool...drinks
പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക