വേദനയെ താലോലിച്ച ഡോക്ടർ
Kudumbam|January 2024
സമൂഹവും ആരോഗ്വ പ്രവർത്തകരും ഒരുമിച്ചപ്പോഴുണ്ടായ സാമൂഹിക വിപ്ലവമാണ് സാന്ത്വന പരിചരണം. അതിന്റെ തുടക്കക്കാരിലെ അമരക്കാരൻ ഡോ. എ.ആർ. രാജഗോപാലാണ്
സുധീർ മുക്കം
വേദനയെ താലോലിച്ച ഡോക്ടർ

ഇന്ത്യയിലെ സാന്ത്വന പരിചരണത്തിന്റെ പിതാവ്' എന്നറിയപ്പെ ടുന്ന ഡോ. എം.ആർ.രാജഗോപാലിന് വേദനയൊരു 'ലഹരി'യാണ്. മറ്റുള്ളവന്റെ വേദന സ്വന്തം വേദനയായി കണ്ട അദ്ദേഹം എപ്പോഴും ചിന്തിച്ചത് അതെങ്ങനെ ഇല്ലാതാക്കാമെന്നായിരുന്നു.

ഈ സഹാനുഭൂതിയിൽനിന്നാണ് കേരളത്തിൽ സാന്ത്വനചികിത്സ' എന്ന ആശയം ഉത്ഭവിച്ചത്. പാലിയേറ്റിവ് പ്രവർത്തനത്തിന്റെ തുടക്കത്തിൽ തനിക്കൊപ്പം നിന്നവരെ കുറിച്ചും താനെങ്ങനെ സ്വയമൊരു 'വേദനസംഹാരി'യായെന്നും അദ്ദേഹം 'കുടുംബ'വുമായി പങ്കുവെക്കുന്നു.

തലയിൽ താമസമാക്കിയ മൂന്നു വേദന

മുട്ടക്കാട് എന്ന നാട്ടിൻപുറത്തുനിന്ന് എന്നും ബസിൽ പോയിവന്നായിരുന്നു എന്റെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് പഠനം. ദിവസവും രാത്രിയാകുമ്പോൾ വീടിനടുത്തുള്ള ബന്ധുവീട്ടിൽനിന്ന് നിലവിളി കേൾക്കാം. അദ്ദേഹത്തിന് അർബുദമായിരുന്നു. ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടക്കിയതാണ്. പകൽസമയത്തൊന്നും കരച്ചിൽ കേൾക്കാറില്ല. രാത്രികാലങ്ങളിലെ നിശബ്ദതയിൽ ഉച്ചത്തിലുള്ള നിലവിളി. ഒരിക്കൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. ഡോക്ടറാകാൻ പഠിക്കുന്ന ആളല്ലേ എന്നു കരുതി ഈ വേദനക്ക് പരിഹാരമായി എന്തെങ്കി ലും ചെയ്യാൻ പറ്റുമോ എന്ന് ബന്ധുക്കളൊക്കെ പ്രത്യാശയോടെ ചോദിച്ചു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ ഞാനപ്പോൾ എന്തൊക്കെയോ പറഞ്ഞ് അവിടുന്ന് രക്ഷപ്പെട്ടു. പിന്നീട് ഞാനദ്ദേഹത്തെ കാണാൻ പോയില്ല.

നിസ്സഹായനായതിനാലായിരുന്നു പോകാത്തത്. അദ്ദേഹം മരിച്ച ശേഷമണ് പിന്നീട് കാണുന്നത്. തൽക്കാലം ഒളിച്ചോടി രക്ഷപ്പെട്ടെങ്കിലും അദ്ദേഹമെന്നെ വിട്ടില്ല, ആ വേദന എന്റെ തലക്കകത്ത് താമസമാക്കി.

Diese Geschichte stammt aus der January 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der January 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 Minuten  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 Minuten  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 Minuten  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 Minuten  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 Minuten  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 Minuten  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 Minuten  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 Minuten  |
May 2024