ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹര കാലമാണ് ക്രിസ്മസ്. സന്തോഷത്തിന്റെയും ആന ന്ദത്തിന്റെയും രാപ്പകലുകൾ സമ്മാനിക്കുന്ന വിശേഷ സമയം. എന്നാൽ, യേശുവിന്റെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന ബെത്ലഹേമിലെ വിശേ ഷങ്ങൾ മറ്റൊന്നാണ്. നസ്ത്തിലിന്ന് ക്രിസ്മസ് താരകങ്ങൾ തിളങ്ങിത്തുടങ്ങിയിട്ടില്ല, ക്രിസ്മസ് ട്രീകളില്ല, അലങ്കാര വിളക്കുകളില്ല, തെരുവുകൾ ഉണർന്നിട്ടില്ല. മുമ്പൊന്നും ഇല്ലാത്ത മൂകത ജറൂസലമിന്റെയും നസത്തിന്റെയും വീഥികളിൽ ഉയർന്നുനിൽക്കുന്നു.
ആഘോഷ നാളുകൾക്കുപകരം ഭീതി രംഗപ്രവേശം ചെയ്ത കാഴ്ച, ആളൊഴുകുന്ന ആഘോഷങ്ങൾക്ക് ആക്കമില്ലാത്ത തെരുവുകൾ. അധിനിവേശ ഭീകരരുടെ ക്രൂരകൃത്യങ്ങൾ ഒരു സമൂഹത്തിന്റെ സന്തോഷങ്ങളും ആഘോഷങ്ങളും മതാചാരങ്ങളും നിറംകെടുത്തിയിരിക്കുന്നു.
സെമിറ്റിക് മതങ്ങളുടെ സംഗമഭൂമിയാണ് ജറൂസലമും പരിസരങ്ങളും. മുസ്ലിംകളുടെ മൂന്നാമത്തെ പ്രധാന പള്ളിയാണ് ജറൂസലമിൽ സ്ഥിതിചെയ്യുന്ന മസ്ജിദുൽ അഖ്സ മുഹമ്മദ് നബി ആകാശാരോഹണം നടത്തിയപ്പോൾ തങ്ങിയ പള്ളി, മുസ്ലിംകൾ ആദ്യം തിരിഞ്ഞുനമസ്കരിച്ചിരുന്ന പള്ളി തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഇസ്ലാം മതവിശ്വാസികൾക്ക് ജറൂസലം പ്രധാനപ്പെട്ടതാണ്. ജൂതർക്കും ജറൂസലം പുണ്യഭൂമിതന്നെ. യേശുവിന്റെ ജനനവും ബാല്യകാല ജീവിതവും പീഡാനുഭവങ്ങളുമെല്ലാം ജറൂസലം നഗരത്തിലും പരിസരങ്ങളിലുമായാണ് നടന്നത്. അതുകൊണ്ട് ക്രിസ്തുമതത്തിലെ മിക്ക വിഭാഗങ്ങൾക്കും ജറൂസലമിൽ ആരാധനാലയങ്ങളുണ്ട്. 10 കിലോമീറ്ററിനുള്ളിലാണ് മിക്ക ദേവാലയങ്ങളും സ്ഥിതിചെയ്യുന്നത്. അതിനാൽ ത്തന്നെ ഇവിടങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾ ദർശിക്കാൻ ധാരാളം ആളുകൾ മറ്റു രാജ്യങ്ങളിൽനിന്നും എത്തിച്ചേരാറുണ്ട്. യേശു ജനിച്ചത് ബെത്ലഹേമിലെ കാലിത്തൊഴുത്തിലാണ്. അത് സ്ഥിതിചെയ്യുന്നത് ഫലസ്തീനിലാണ്.
Diese Geschichte stammt aus der December 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..
നൽകാം ജീവന്റെ തുള്ളികൾ
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...
തിരിച്ചറിയണം വിഷ സസ്യങ്ങളെ
പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...
അഴകേറും അസർബൈജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...
സ്വപ്നച്ചിറകിൽ
ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...