ഹോം വർക്കുകൾ ചെയ്ത് വലയുന്ന രക്ഷിതാക്കളും ഹോംവർക്ക് നൽകാത്തതിനാൽ പഠനനിലവാരം പോരെന്ന് വിലയിരുത്തി കുട്ടിയെ സ്കൂൾ മാറ്റുന്ന രക്ഷിതാക്കളും നമുക്കു ചുറ്റുമുണ്ട്. ഉയർന്ന നിലവാരത്തിന്റെ അടയാളമായി രക്ഷിതാക്കൾ ഹോം വർക്കുകളെ കാണുന്നതിന്റെ സമ്മർദം പലപ്പോഴും സ്വകാര്യ സ്കൂൾ അധ്യാപകരെ സ്വാധീനിക്കാറുമുണ്ട്. ഹോംവർക്കുമായി ബന്ധപ്പെട്ട ചർച്ച വീണ്ടും ഉയർന്നുവന്ന സാഹചര്യത്തിൽ ഇതിന്റെ അടിസ്ഥാനം എന്താണെന്ന് പരിശോധിക്കാം.
മനുഷ്യരുടെ ആദ്യ വിദ്യാലയം വീടാണ് എന്ന കാഴ്ചപ്പാടിനോട് ആർക്കും വിയോജിപ്പില്ല. ജനനം മുതൽ തന്നെ കുട്ടിയെ പലതരത്തിലുമുള്ള അറിവുകൾ സ്വായത്തമാക്കാൻ മുതിർന്നവർ സഹായിക്കുന്നുണ്ട്. അമ്മയാണല്ലോ ആദ്യ അധ്യാപിക.
ഏതൊരാൾ സഹായിച്ചാലും വളർത്താവുന്ന അറിവുകളും കഴിവുകളും മാത്രമേ പണ്ട് ജീവിക്കാൻ ആവശ്യമുണ്ടായിരുന്നുള്ളൂ. എന്നാൽ, അറിവിന്റെ വിസ്ഫോടനാത്മകമായ വ്യാപനത്തോടെ വീട്ടിൽനിന്ന് ലഭ്യമാക്കാവുന്ന അഭ്യാസങ്ങൾ മാത്രം മതിയാവാതായതോടെയാണ് സ്കൂൾ എന്ന സങ്കൽപം പോലും രൂപപ്പെട്ടതെന്നാണ് ചില വിദ്യാഭ്യാസ ഗവേഷകർ നിരീക്ഷിക്കുന്നത്. സ്കൂളിനെ വീടിന്റെ തുടർച്ച (Extension of home) എന്ന നിലയിൽ കാണാൻ തുടങ്ങിയത് ഈ കാഴ്ച പാടിൽ നിന്നാണ്. പിന്നീട് ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഏതെങ്കിലും മേഖലയിൽ പ്രാവീണ്യമുള്ള ഗുരുവിന്റെ വീട്ടിലേക്ക് കുട്ടികൾ പോകുന്ന രീതി കൈവന്നു.
വീട് ഒരു വിദ്യാലയം
വീട് ഒരു വിദ്യാലയമാണ് എന്ന കാര്യത്തിൽ തർക്കമില്ലാതിരിക്കുമ്പോൾ വീട്ടിൽനിന്നും സ്കൂളിൽനിന്നും ഒരേ കാര്യം തന്നെയാണോ പഠിക്കേണ്ടത് എന്ന കാര്യത്തിലേ സംവാദം ഉടലെടുക്കുന്നുള്ളൂ. സ്കൂളിൽ പഠിച്ച കാര്യങ്ങൾ വീട്ടിൽ വന്ന് ആവർത്തിച്ച് അഭ്യസിക്കുന്ന പഠനരീതി ആരംഭിക്കുന്നത് 1930കളിലാണ്. പഠന സിദ്ധാന്തങ്ങളിൽ ബിഹേവിയറിസ്റ്റ് മനശ്ശാസ്ത്ര തത്ത്വങ്ങൾക്കുണ്ടായ മേൽക്കോയ്മയായിരുന്നു ഇതിനു കാരണം. ഇ.എൽ.തോണ്ടൈക്കാണ് ആവർത്തിച്ചുള്ള അഭ്യാസത്തിലൂടെയാണ് പഠനം നടക്കുക എന്ന സിദ്ധാന്തം മുന്നോട്ടുവെച്ചത്. ഒരു അഭ്യാസം ചെയ്യുമ്പോൾ തെറ്റുകൾ വരാമെന്നും അവ ആവർത്തിച്ച് ചെയ്ത് തെറ്റുകൾ തിരുത്തി മുന്നേറലാണ് പഠനം എന്നും അദ്ദേഹം വാദിച്ചു. ശ്രമപരാജയ സിദ്ധാന്തം (Trial and Error Learning Theory) എന്നാണ് ഇത് അറിയപ്പെടുന്നത്.
Diese Geschichte stammt aus der September 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..
നൽകാം ജീവന്റെ തുള്ളികൾ
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...
തിരിച്ചറിയണം വിഷ സസ്യങ്ങളെ
പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...
അഴകേറും അസർബൈജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...
സ്വപ്നച്ചിറകിൽ
ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...