മനുഷ്യൻ സസ്യഭുക്കാണെന്നു വാദിക്കുന്നവരാണ് കൂടുതലും. എന്നാൽ, ശരീരശാസ്ത്രപ്രകാരം മനുഷ്യൻ മിശ്രഭുക്കാണെന്നു മനസ്സിലാക്കാൻ കഴിയും. കാരണം, മൃഗങ്ങളെയും മറ്റും വേട്ടയാടി ഭക്ഷിക്കുന്ന മാംസഭുക്കുകളുടെയും സസ്യങ്ങൾ മാത്രം തിന്നു ജീവിക്കുന്ന സസ്യഭുക്കുകളുടെയും ശരീരഘടനയുടെ ഇടയ്ക്കാണ് മനുഷ്യന്റെ ശരീരഘടന മനുഷ്യന്റെ പല്ല്, നഖം, ആമാശയം, വൻകുടൽ, ചെറുകുടൽ, നാവ്, ഉമിനീർ ഗ്രന്ഥികൾ, ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല. ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലായി കടന്നുപോകുന്നു എന്നു പറയാം. മാത്രമല്ല മറ്റു ജീവികളോട് മനുഷ്യനെ താരതമ്യം ചെയ്യുന്നതും ശരിയല്ല. ഓരോ കാലഘട്ടത്തിലും മനുഷ്യന്റെ ഭാഷ, വേഷം, സംസ്ക്കാരം എന്നിവ അടിമുടി മാറിക്കൊണ്ടിരിക്കും. എന്നാൽ, മറ്റു ജീവജാലങ്ങൾക്കൊന്നും ആ മാറ്റം സാധ്യമല്ല. ജീവജാലങ്ങളിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതും മനുഷ്യനാണ്. മറ്റു ജീവജാലങ്ങളൊന്നും ഭക്ഷണം പാകം ചെയ്തുകഴിക്കുന്നില്ല. അതുകൊണ്ടുതന്നെ, മനുഷ്യനെ മറ്റ് ജീവികളുടെ ശരീരഘടനയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. മനുഷ്യൻ കാട്ടിലെ പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ജീവിക്കുന്നവരാണെന്നു വാദിക്കുമ്പോൾ, മനുഷ്യന്റെ നാഗരികതയെ പരിഗണിക്കുന്നില്ല. നാഗരിക സംസ്ക്കാരത്തിൽ അന്തർലീനമാണ് ആഹാരസാധനങ്ങൾ പാകം ചെയ്യൽ.
സിംഹം, കടുവ തുടങ്ങിയ മാംസഭുക്കുകൾ എവിടെയായാലും മാംസം മാത്രമേ കഴിക്കൂ. അതായത്, അതിന് വേട്ടയാടി കഴിക്കാൻ പറ്റുന്ന സ്ഥലത്ത് മാത്രമേ പ്രകൃതി അതിനെ അധിവസിപ്പിക്കുകയുള്ളു. എല്ലാ മാംസഭുക്കുകളും അതിന്റെ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കും. അതുപോലെ മനുഷ്യന് സസ്യം മാത്രമോ മാംസം മാത്രമോ കഴിച്ചു ജീവിക്കാം. ഇതെല്ലാം താമസിക്കുന്ന പ്രദേശം, കാലാവസ്ഥ, ഭക്ഷണത്തിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ചിരിക്കും. ദ്വീപുകളിൽ വസിക്കുന്ന മനുഷ്യർ മത്സ്യങ്ങളെയും ജലജീവികളെയും മാത്രം ഭക്ഷിച്ചു ജീവിക്കുന്നു. അതുപോലെ, പുറംലോകവുമായി ബന്ധമില്ലാത്ത കാട്ടുമനുഷ്യർ കാട്ടിലെ പഴവർഗ്ഗങ്ങളോടൊപ്പം മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി ഇന്നും ജീവിക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിത്തിന്നാൻ അവരെ ആരും പഠിപ്പിച്ചതല്ല. നൈസർഗ്ഗികമായി അവർക്ക് കിട്ടിയതാണ്. പിറന്നുവീഴുന്ന കുഞ്ഞിന് അമ്മയുടെ മാറിൽ മുളപ്പാലുണ്ടെന്ന് ആരും പഠിപ്പിക്കേണ്ട.
Diese Geschichte stammt aus der October 2023-Ausgabe von Ayurarogyam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 2023-Ausgabe von Ayurarogyam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ
അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് വരുന്ന പഞ്ചസ്സാരയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പലരും പഞ്ചസ്സാരയക്കു പകരം ശർക്കരയും അതുപോലെ ബ്രൗൺ ഷുഗറും ഉപയോഗിക്കുന്നത് കാണാം.
തൈരിന്റെ ആരോഗ്യ ഗുണങ്ങൾ
പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്
മുടക്കല്ലേ വ്യായാമം
പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. സ്ട്രെച്ചിംഗ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.
മുടികൊഴിച്ചിൽ തടയാൻ
മുടി വളരാത്തത്, കൊഴിയുന്നത്, ആരോ ഗ്യമല്ലാത്ത മുടി, അകാലനര എന്നിവയാണ് ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ
കുഴിനഖത്തിന് പരിഹാരം കാണാം
നഖത്തിൽ നിറ വ്യത്യാസമോ അകാരണമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക അത് കുഴി നഖമാകാനുള്ള സാധ്യത കൂടുതലാണ്.
കുറയ്ക്കാം കുടവയർ
ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.
മഴക്കാലമെത്തുന്നു കുടിച്ചാൽ
അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദി പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.
മുഖത്തെ കറുത്ത പാട് മാറ്റാം
മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രധാനപ്പെട്ടു സൗന്ദര്യപ്രശ്നമാണ്
വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം
ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ച പ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യു ന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.
ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്
ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും മാർഗ നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല ഒരു പ്രധാന ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ അതിന് മുൻപോ ചായയും കാപ്പിയും കുടിക്കാൻ പാടില്ലെന്നും ഐസിഎംആർ പറയുന്നു. ഭക്ഷണത്തിന് മുൻപോ ശേഷമോ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഈ പാനീയം കുടിക്കാൻ പാടില്ല. ദിവസവും 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗവും പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.