അക്ഷരത്തിലെ അഗ്നി തിരിച്ചറിഞ്ഞാൽ അതുപിന്നെ ഒതുക്കിവെക്കാനാവില്ല. ആ അഗ്നി ഉള്ളതിൽ സൂക്ഷിക്കുന്നവർക്ക് ഒരുതിരി കൊളുത്തി നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ നിറഞ്ഞു കത്തുന്ന ഒരു വിളക്കായി അതുമാറാൻ പിന്നെയതിന് അധികം നേരം ആവശ്യമുണ്ടാവില്ല. അത്തരത്തിൽ അക്ഷരാഗ്നി കൊളുത്തി പകർന്നു നൽകി പ്രകാശം പരത്തുകയാണ് നവാഗതനായ ലെനിൻ ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ആർട്ടിക്കിൾ 21.
2009ൽ ഇന്ത്യ ഗവൺമെന്റ് പാസാക്കിയ പതിനാല് വയസ്സിന് താഴെയുള്ള എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസമെന്ന ആർട്ടിക്കിൾ 21-നെ അടിസ്ഥാനമാക്കിയാണ് ലെനിൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
തെരുവിൽ പാട്ടയും കുപ്പിയും പെറുക്കി വിറ്റ് ജീവി ക്കുന്ന താമരൈയുടേയും മക്കളായ മുത്തുവിന്റേയും ദളപതിയെന്ന ചിന്നയുടേയും ജീവിതത്തിൽ അക്ഷരം വരുത്തുന്ന മാറ്റം അത്ഭുതത്തോടെയല്ലാതെ പ്രേക്ഷകർക്ക് കണ്ടിരിക്കാനാവില്ല. തന്റെ വംശമേ പള്ളിക്കൂടത്തിൽ പോവുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്ന താമരെ പഠിക്കാനുള്ള മകന്റെ ആഗ്രഹത്തെ തള്ളിക്കളയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നടപ്പാവാൻ ലോകം മുഴുവൻ കൂടെ നിൽക്കുമെന്ന പൗലോ കൊയ്ലോയുടെ വാചകം പോലെ ചിന്നന്റെ ആഗ്രഹത്തോടൊപ്പം അതു നടപ്പാക്കാനൊരു ലോകവും കൂടെയുണ്ടാവുകയാണ്.
അക്ഷരം പഠിക്കണമെന്ന ആഗ്രഹം പോലും ആ നാടോടി കുടുംബത്തിന്റെ ജീവിതത്തിലേക്ക് കൊണ്ടു വരുന്ന സൗഭാഗ്യങ്ങളും വെളിച്ചവും സിനിമ എടുത്തു കാണിക്കുന്നുണ്ട്. കൊച്ചിയുടെ പളപളപ്പിൽ ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്തേക്ക് ക്യാമറ കൊണ്ടുവെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
Diese Geschichte stammt aus der August 2023-Ausgabe von Vellinakshatram.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2023-Ausgabe von Vellinakshatram.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...
തളത്തിൽ ദിനേശന്റെയും ശോഭയുടെയും 35-ാം വിവാഹ വാർഷികം
ജീവിതവും അഭിനയവും ഏറെ ഇഷ്ടം
ഏതു റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് ബിജു മേനോൻ. സൂ പ്പർ സ്റ്റാർ പദവിയോളം അദ്ദേഹം എത്തിയെങ്കിലും അതിന്റെ തലക്കനമൊന്നും അദ്ദേഹത്തിനില്ല. അഭിനയ രംഗത്ത് 30 വർഷം പൂർത്തിയാക്കുമ്പോൾ മലയാളികൾക്കെന്നല്ല സിനിമാ പ്രേമികൾക്ക് എന്നെന്നും ഓർമിക്കാൻ നിരവധി വേഷങ്ങളിൽ അദ്ദേഹം പകർന്നാടി. അതിനെല്ലാം അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയാം. 2021ൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാൽ ആ പുരസ്കാരം ജോജു ജോർജും കൂടി പങ്കിട്ടു. ആർക്കറിയാം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. അതിനു മുമ്പും ശേഷവും നിരവധി നല്ല കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിനും അർഹിക്കുന്ന അംഗീകാരം നൽകാൻ ബന്ധപ്പെട്ടവർ തയാറായതുമില്ല.
ആരാണ് ഖുറേഷി എബ്രാം ?
എമ്പുരാനിലൂടെ മനസിലാകുമെന്ന് മോഹൻലാൽ
മാസ് ഡയലോഗുകൾക്ക് നല്ലകാലം
NEE PO MONE DINESHA
രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി
നായകൻ മഹേഷ് ബാബു, വീണ്ടും വില്ലനായി 'ഫഫ '
ഒന്നാമൻ മമ്മൂക്ക തന്നെ
കേരള ഓപ്പണിംഗ് കളക്ഷനിൽ എല്ലാവരേയും വീഴ്ത്തി ടർബോ
സുകൃതവഴിയിലെ യാത്ര
അസുഖം തന്നെ വേട്ടയാടു ന്നുണ്ടെന്ന് അറിഞ്ഞിട്ടും സി നിമയെ മാത്രം സ്നേഹിച്ച ആളായിരുന്നു ഹരികുമാർ. സ്വ ന്തമായി സംവിധാനം ചെയ്ത 16 ചിത്രങ്ങളാണ് മലയാളികൾ ക്കായി അദ്ദേഹം സമ്മാനിച്ചി ട്ടുള്ളത്. 1981ൽ ആമ്പൽപ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേ ക്കെത്തിയത്.
മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ
1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വ്യൂഹം' എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ 'യോദ്ധാ'യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.
ഓർമ്മയിൽ അനേകം വേഷങ്ങൾ
മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇട വേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നി ലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽ പോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യ യുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതു തന്നെ മോഹൻലാൽ അഭിനയിച്ച് \"തന്മാ ത'യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർ തൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം. സിനിമയുടെ വിശേഷങ്ങൾ പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...