ഒരു ബ്രഹ്മാണ്ഡ സിനിമയും കൂടി പ്രേക്ഷകരുടെ മുന്നിലേയ്ക്ക്..
"പൊന്നിയിൻ ശെൽവൻ.
' തമിഴ് സിനിമാരംഗത്തെ മെഗാഹിറ്റ് ഡയറക്ടറായ മണി രത്നം സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയുടെ ട്രെയ്ലർ ലോഞ്ച് ഇക്കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതി ചെന്നൈയിൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
തമിഴ് സിനിമാവേദി ഇതു വരെ കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തവും പ്രൗഢഗംഭീരവുമായ ഒരു വലിയ ചടങ്ങിനാണ് ഈ സായംസന്ധ്യ സാക്ഷ്യം വഹിച്ചത്.
തമിഴ് സാഹിത്യരംഗത്തെ ഇതിഹാസ സാഹിത്യകാരനായ കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലാണ് പൊന്നിയിൽ ശെൽവൻ. ആ ചരിത്രനോവലിലൂടെ നിരവധി കഥാപാത്രങ്ങളെയാണ് പുതിയ തലമുറ പരിചയപ്പെടാൻ പോകുന്നത്. ചോള സാമ്രാജ്യത്തിന്റെ നൂറ്റാണ്ടു കൾക്ക് മുൻപുള്ള ഒരേട് മാത്രമാണിപ്പോൾ സിനിമയാകുന്നത്. ഒന്നാം ഭാഗത്തിലൂടെ നാം അത് ദർശിക്കാൻ പോകുന്നു. പകയും സംഘർഷങ്ങളും പ്രതിസന്ധികളും ശത്രുതയും ഒക്കെ നേരിടുന്ന മറ്റൊരേട് രണ്ടാം ഭാഗത്തിലുണ്ടാകും.
ദളപതി, ബോംബെ, തിരുടാ തിരുടാ, കന്നത്തിൽ മുത്തമിട്ടാൽ... ഇരുവർ തുടങ്ങി നിരവധി സിനിമകൾ തമിഴ് സിനിമാലോകത്തിന് സമ്മാനിച്ച മണിരത്നത്തിന്റെ ഈ ചുവടുവയ്പ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവർഷക്കാലമായി മണിരത്നം ഈ സിനിമയുടെ പുറകെ ആയിരുന്നു.
അഞ്ച് ഭാഷകളിലായി പ്രദർശനത്തിന് തയ്യാറാകുന്ന ഈ സിനിമ ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര സംഭവമായി മാറുന്ന കാഴ്ച ദക്ഷിണേന്ത്യൻ സിനിമാലോകം കാണാൻ പോകുകയാണ്.
ട്രെയ്ലർ റിലീസ് ചെയ്യും മുൻപേ സിനിമയിലെ ചില കഥാപാത്രങ്ങളെയും അത് അവതരിപ്പിക്കുന്ന അഭിനേതാക്കൾ ആരെന്നും പുറത്തു വിട്ടിരുന്നു.
Diese Geschichte stammt aus der October 1-15, 2022-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 1-15, 2022-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.
വേട്ടയൻ
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.