അട്ടപ്പാടിയിലെ നക്കുപ്പതിയിലുള്ള വീട്ടിൽ നിന്ന് രാവിലെ പശുക്കളെ മേയ്ക്കാൻ പോയ നഞ്ചിയമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ദേശീയ പുരസ്കാരം ലഭിച്ച വിവരം അറിയുന്നത്. നഞ്ചിയമ്മയെ സച്ചിയുടെ മുന്നിലെത്തിച്ച അട്ടപ്പാടിയിലെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം അംഗവും നഞ്ചിയമ്മ ആദ്യമായി പാട്ട് പാടിയ ആസാദ് ഗോത്രകലാ സമിതിയുടെ സാരഥിയുമായ എസ്.പഴനിസ്വാമി നഞ്ചിയമ്മയുടെ വീട്ടിലെത്തി മധുരം നൽകിയതോടെ അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയായിരുന്നു. സ്വന്തമായി ഫോണില്ലാത്തതിനാൽ പഴനിസ്വാമിയുടെയും, മക്കളുടെയും ഫോണിലൂടെ അഭിനന്ദനം അറിയിച്ചവരോടൊക്കെ നഞ്ചിയമ്മ നന്ദി പറഞ്ഞു.
ദേശീയ അവാർഡ് ലഭിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ നഞ്ചിയമ്മ ഇങ്ങിനെ പറഞ്ഞു.
"എനിക്ക് ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. എന്റെ ഗോത്രസമൂഹത്തിന്റെ ഭാഷയിലൂടെയാണ് ഞാൻ പാട്ട് പാടി വളർന്നത്. ഞങ്ങളുടെ ഭാഷയില്ലെങ്കിൽ ആടുകളേയും പശുക്കളേയും മേയ്ച്ചു നടന്ന ഞാൻ പാട്ടുകാരി ആവില്ലായിരുന്നു. അയ്യപ്പനും കോശിയിലൂടെ എന്റെ പാട്ട് ലോകത്തിന്റെ മുന്നിലെത്തിച്ചത് സംവിധായകൻ സച്ചിയാണ്.അതുകൊണ്ട് തന്നെ എനിക്ക് ലഭിച്ച ഈ അവാർഡ് ഞാൻ പ്രിയപ്പെട്ട സച്ചിക്കായി സമർപ്പിക്കുന്നു.
“കളക്കാത്ത സന്ദനമാരോം,
വൈകുവോകാ പൂത്തിരിക്കോ..,
പൂപറിക്ക പോകിലാമോ...
വിമേനാത്ത പാക്കിലമോ..ലാലാ ലെ ലാല ലാലെ....
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അട്ടപ്പാടിയിലെ ആദിവാസികളുടെ തനതായ ഈ നാടൻപാട്ട് പാടിയതിനാണ് മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ തേടിയെത്തിയത്. ഗാനരംഗത്ത് പാടി അഭിനയിച്ച നഞ്ചിയമ്മ മലയാളികളുടെ മനസ്സുകളിൽ ജനപ്രിയ ഗായികയായി മാറുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ മൂന്നരക്കോടി ആളുകളാണ് ഈ ഗാനം ആസ്വദിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഈ ടൈറ്റിൽ സോങ്ങിലൂടെ മലയാള സിനിമയിലെ ജനപ്രിയ പാട്ടുകാരിക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരവും നേരത്തെ നഞ്ചിയമ്മയ്ക്ക് ലഭിച്ചിരുന്നു.
കൂടെ അഭിനയിച്ച പൃഥ്വിരാജിനെയും ബിജു മേനോനെയും തനിക്കറിയില്ലെന്ന നഞ്ചിയമ്മയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു.
ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച നഞ്ചിയമ്മ സംസാരിക്കുകയാണ്....
Diese Geschichte stammt aus der August 01, 2022-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 01, 2022-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.
ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും
ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ വടക്കൻ കേരളത്തിലെ മടപ്പള്ളി, ഒഞ്ചിയം എന്നിവിടങ്ങളിലാണ്. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു സുന്ദരഗ്രാമം.
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം
കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.
ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി
ഹോളിവുഡ്ഡിൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്നു പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.