എന്റെ കുട്ടിക്കാലത്ത് ഞാൻ ഇന്ത്യയെക്കുറിച്ച് കേട്ടിട്ടേയില്ലായിരുന്നു. ഇന്ത്യയിലെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാർത്തയറിഞ്ഞപ്പോഴാണ് ഇന്ത്യയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. പിന്നീട് രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴും വാർത്തയിലൂടെ അറിഞ്ഞു. അപ്പോഴൊക്കെയാണ് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാനായി ആഗ്രഹിച്ചത്.
വിവിധ സംസ്ക്കാരങ്ങൾ, പല ഭാഷകൾ, ഭക്ഷണരീതികൾ, വിശ്വാസങ്ങൾ, പ്രകൃതി, കാലാവസ്ഥ, മരങ്ങൾ, മൃഗങ്ങൾ, പക്ഷികൾ.. അങ്ങനെ ഓരോന്നിനെക്കുറിച്ചും അറിയുന്തോറും കൂടുതൽ കൂടുതൽ അറിയണമെന്ന് ആഗ്രഹം കൂടി വന്നു. സാരി വസ്ത്രമായി ധരിക്കുന്നവരെ ആദ്യമായി കണ്ടതും ഇന്ത്യയിൽ വന്നപ്പോഴാണ്. അറിയുന്തോറും അതിശയിപ്പിക്കുന്ന ഒരു സ്ഥലമാണ് ഇന്ത്യ. ഇന്ത്യയിൽ വരുന്ന എല്ലാ വിദേശികളെയും എപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അനേകത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന തത്വത്തിൽ ഊന്നിയ ഒരേ ഒരു രാജ്യം.
1993 ലാണ് ഞാനാദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. ഡെൽഹിയിൽ. പിന്നീട് എപ്പോഴും ഇന്ത്യയി ലേക്ക് വരണമെന്ന് തോന്നിക്കൊണ്ടേയിരുന്നു. 1994 ലാണ് കേരളത്തിൽ വരുന്നത്. കൊച്ചിയിലും തേക്കടിയിലും. എൺപതുകളിൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കുറേ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. 1990 ഒക്ടോബർ മൂന്നിന് ഈസ്റ്റ് ജർമ്മനിയും, വെസ്റ്റ് ജർമ്മനിയും ഒന്നാക്കിയപ്പോൾ, നിയന്ത്രണങ്ങളൊക്കെ മാറ്റി, അതിർത്തികൾ തുറന്നതോടെ എല്ലാവർക്കും എവിടെയും യാത്ര ചെയ്യാനും, ജോലി ചെയ്യാനും ഒക്കെ തുടങ്ങി. ഒക്ടോബർ 3 യൂണിഫിക്കേഷൻ ഡേ ആയി ജർമ്മനി ആഘോഷിക്കുന്നു. അന്ന് പൊതു അവധിയാണ്. യൂണിഫിക്കേഷനുശേ ഷമാണ് ഞാൻ ഏറെ രാജ്യങ്ങളിൽ പോയത്. 1990 ൽ ഈജിപ്ത്, ആസ്ട്രിയ, ഇറ്റലിയിലും, 91 ൽ ഫ്രാൻസ്, നെതർലന്റ്സ്, സ്വിറ്റ്സർലൻഡിലും, 92 ൽ സിറിയ യിലും ജോർദ്ദാനിലും പോയി. 93 ലാണ് ഇന്ത്യയിലേക്കും ടർക്കിയിലേക്കും വരുന്നത്.
ഇലക്ട്രിക് വാഹനങ്ങളും മലിനീകരണവും
هذه القصة مأخوذة من طبعة March 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.
ഒരു ലവ് സ്റ്റോറി
ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ് ഷഫ്‌ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...
ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ
കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി
സ്ത്രീ സുരക്ഷ എങ്ങനെ?
ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന പല സന്ദർഭങ്ങളിലും കൈക്കൊള്ളേണ്ട അഞ്ചു സ്ത്രീകൾ രക്ഷയ്ക്കായി കാര്യങ്ങൾ....
ആടുജീവിതം
പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം
എവിടെയോ കണ്ട ഒരോർമ
എവിടെയോ കണ്ടുമറന്നെന്ന് തോന്നുന്ന മുഖം. 'പ്രേമലു'വിലെ നായിക റീനുവിന്റെ കൂട്ടുകാരിയെ കാണുമ്പോൾ ആദ്യം തോന്നുക എവിടെ വച്ചാണ്. ഈ മിടുക്കിയെ കണ്ടതെന്നാവും. അഖില ഭാർഗ്ഗവനാണ് കാർത്തിക എന്ന അടിപൊളി കൂട്ടുകാരിയെ ഭംഗിയായി അവതരിപ്പിച്ചത്. 'അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ് എന്ന ഗംഭീരൻ ഷോർട്ട് ഫിലിമിലായിരുന്നു മലയാളികൾ ആദ്യം ഈ മുഖം കണ്ടത്. പയ്യന്നൂർകാരിയായ അഖില ഇൻസ്റ്റഗ്രാം റിലുകൾ വഴിയാണ് മലയാളികളുടെ മനസ്സിലെത്തിയത്. കൂടെ കട്ടസപ്പോർട്ടുമായി ജീവിതപങ്കാളി രാഹുലുമുണ്ട്. അഖിലയുടെ ഏറ്റവും വലിയ പിന്തുണയും രാഹുൽ തന്നെയാണ്. കയ്യൊതുക്കത്തോടെ കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കിയ അഖിലയുടെ വിശേഷങ്ങൾ...
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം