ദേവലോകത്തും ഭൂമിയിലും വിനാശങ്ങൾ വിതച്ച് നാടിനെ വിറപ്പിച്ച മഹിഷിയെ നിഗ്രഹിച്ചത് എരുമേലിയിൽ വച്ചാണ്. മഹിഷി നിഗ്രഹത്തിന്റെ മധുരസ്മരണ പുതുക്കുന്നതാണ് പേട്ടതുള്ളൽ. ആദ്യ കാലങ്ങളിൽ മകരവിളക്ക് ദിവസം മാത്രമായിരുന്ന പേട്ട തുള്ളൽ. പിന്നെ വ്രത ശുദ്ധിയുടെ വൃശ്ചികം പിറക്കുമ്പോൾ തന്നെ പേട്ടതുള്ളലിന്റെ മഹിമയിലേയ്ക്ക് എരുമേലി മിഴിതുറക്കും. തീർത്ഥാടനകാലത്ത് മാത്രമല്ല മാസപൂജ കൾ ഉൾപ്പെടെ ശബരിമല നട തുറക്കുമ്പോഴെല്ലാം പേട്ട തുള്ളലുമുണ്ട്. ശരീരത്ത് സിന്ദൂരം പൂശി കയ്യിൽ ഗദ, വാൾ, ശരം, അമ്പ് എന്നിവയും പച്ചത്തുപ്പും ഏന്തി “അയ്യപ്പ തിന്തകത്തോം...സ്വാമി തിന്തകത്തോം...' എന്ന വായ്ത്താരിക്കൊത്ത് താളം ചവിട്ടി തുള്ളി നീങ്ങുന്ന അയ്യപ്പന്മാരെയാണ് കാണാനാവുന്നത്.
എരുമേലി കൊച്ചമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ ആരംഭിക്കുന്നത്. നേരെ വാവര് പള്ളിയി ലേക്ക്. അവിടെ പ്രദക്ഷിണം വച്ച്, കാണിക്കയിട്ട്, ശരണം വിളിച്ച് വലിയമ്പലത്തിലേയ്ക്ക്. അവിടെ പ്രദക്ഷിണം വച്ച് കൊടിമരച്ചുവട്ടിൽ പച്ചത്തുപ്പു നിക്ഷേപിച്ച് ക്ഷേത്രത്തിനുള്ളിൽ കയറി പേട്ടതു ദർശനം നടത്തി തീർത്ഥവും പ്രസാദവും സ്വീകരിച്ച് പേട്ട തുള്ളലിന് വിരാമം കുറിക്കുന്നു. ചെറുതും വലുതുമായ നിരവധി സംഘങ്ങളുടെ എത്ര ള്ളൽ നടന്നാലും ഐതിഹ്യത്തിന്റെ പിൻബലവും പാരമ്പര്യ വുമുള്ളത് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളലിനാണ്. ആചാരപ്പൊലിമയിൽ ആദ്യം അമ്പലപ്പുഴ സംഘം വാവർ പള്ളിയിൽ കയറും. എന്നാൽ ആലങ്ങാട്ട് സംഘം പള്ളിയിൽ കയറില്ല. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി ശബരിമലയിലേക്ക് പോയി എന്നതാണ് വിശ്വാസം. അയ്യപ്പന്റെ മാതൃസ്ഥാനമാ അമ്പലപ്പുഴയ്ക്ക്. പിതൃ സ്ഥാനം ആലങ്ങാട്ടുകാർക്കും. ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ സാക്ഷി യാക്കി അമ്പലപ്പുഴക്കാർ പേട്ട തുള്ളുമ്പോൾ, പകൽനേരത്ത് മാനത്ത് തെളിയുന്ന നക്ഷത്രത്തെക്കണ്ട് ആലങ്ങാട്ടുകാരും പേട്ടതുള്ളും.
മേളക്കൊഴുപ്പിൽ അയ്യപ്പ തിന്തകത്തോം...' പാടി ചുവടുകൾ വച്ച് തുള്ളിച്ചാടി നീങ്ങുമ്പോൾ നൂറ്റാണ്ടുകൾക്ക് പിന്നിൽ മഹിഷി നിഗ്രഹത്തിനായി പുറപ്പെട്ട അയ്യപ്പനെ വാവർ സ്വാമി അനുഗമിച്ചതിന്റെ ഓർമ്മയാണ് പുതുക്കുന്നത്.
هذه القصة مأخوذة من طبعة December 1-15, 2023 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 1-15, 2023 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇത് ദക്ഷിണകാശിയാണ്....
പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്
ഏഴരശ്ശനിയെ പേടിക്കണോ?
ഒരാളുടെ ജന്മരാശിക്ക് ആകെ ഏഴരവർഷം ശനി പിടിക്കുന്നതി നെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്
തിരുക്കോഷ്ഠിയൂർ
ശ്രീരംഗം കഴിഞ്ഞാൽ തമിഴ്നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ മുന്തിയ സ്ഥാനമാണ് തിരുക്കോഷ്ഠിയൂരിനുളളത്.
ഔഷധം ദാനം ഹോമം അർച്ചന
എല്ലാവർക്കും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ..
നിലവിളക്കും നിറപറയും
ഒരു ക്ഷേത്രം നിർമ്മിക്കുകയോ, വീട് പണിയുകയോ ചെയ്യുമ്പോൾ ആദ്യചടങ്ങായ തറക്കല്ലിടുന്നതിനും പിന്നീട് കട്ടിള വയ്പ്പിനും ഗൃഹപ്രവേശനത്തിനും നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്. അഷ്ടമംഗല്യ പ്രശ്നത്തിൽ ദീപലക്ഷണം ഒരു പ്രധാന വിഷയമാണ്
ത്രിമൂർത്തി സംഗമം
കേരളത്തിലെ ഭക്തിചരിത്രത്തിൽ അപൂർവ്വ സ്ഥാനം വഹിക്കുന്ന ക്ഷേത്രമാണ് തിരുവേഗപ്പു റ മഹാക്ഷേത്രം. ക്ഷേത്രഘടനയിലും ഐതിഹ്യമഹത്വത്തിലും വേറിട്ടുനിൽക്കുന്നതാണ് ഈ മതിൽക്കകം. മൂന്ന് മഹാക്ഷേത്രങ്ങൾ, മൂന്ന് കൊടിമരങ്ങൾ ഈ മതിൽക്കകത്ത് കാണാം. പട്ടാ പി വളാഞ്ചേരി പാതയിൽ കുന്തിപ്പുഴയുടെ കരയിലായിട്ടാണ് തിരുവേഗപ്പുറ ക്ഷേത്രം നില കൊള്ളുന്നത്. ഐതിഹ്യകഥകൾ പിന്നിക്കെട്ടിച്ചേർത്ത ഭക്തഹാരമാണ് ഈ ക്ഷേത്രചരിത്രം.
സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം
ഈശ്വരൻ ഉൾക്കൊണ്ട പ്രസാദം ഒട്ടുമേ അളവു കുറയാതെ നാമെല്ലാം പ്രസാദം പോലെ ഏറ്റുകൊള്ളുന്നു.
ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ
ലോകക്ഷേമത്തിനായി മഹാദേവൻ നിരവധി അവ താര രൂപങ്ങൾ എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട താണ് ശ്രീ ശരഭേശ്വര അവതാരം. ശരഭേശ്വര മഹിമകളെ ക്കുറിച്ച് സ്കന്ദപുരാണം, കാഞ്ചിപുരാണം, ശരഭ ഉപനിഷത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.
വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമാണ് കാടാമ്പുഴ. ഇവിടെ പ്രതിഷ്ഠ നടന്നിട്ട് 1900 വർഷമായിട്ടുണ്ടെന്നാണ് അഷ്ടമംഗല പ്രശ്ന ത്തിൽ കാണപ്പെട്ടത്. മഹാഭാരതത്തിൽ പ്രധാനമായ കിരാതം കഥയിലെ പാർവ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾക്ക് അനുഗ്രഹം വേഗം നൽകുന്ന ദേവീഭാവം. കിരാതം കഥ ഏവർക്കും അറിവുളളതാ ണെങ്കിലും സ്ഥലനാമവും ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാൽ അത് ഒരിക്കൽകൂടി പറയുന്നു.
പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ
പ്രകൃതിയിൽ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും എല്ലാം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ പോസിറ്റീവ് എനർജി നമുക്ക് ലഭിക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങൾ. ക്ഷേത്രദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.