വർഷത്തിൽ എല്ലാദിവസവും മുടങ്ങാതെ പാൽപ്പായസം നിവേദിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. അമ്പലപ്പുഴ കൃഷ്ണന്റെ സന്നിധിയിൽ മാത്രമേ ആ മധുരം നുകരാൻ സാധിക്കുകയുള്ളൂ. പാൽപ്പായസം എന്നു കേട്ടാൽ ഏതൊരു മലയാളിയു ടേയും മനസ്സിൽ ആദ്യം ഓടിയെത്തുക അമ്പലപ്പുഴ പാൽപ്പായസം തന്നെയായിരിക്കും. സാക്ഷാൽ ഗുരു വായൂരപ്പൻ പോലും ഉച്ചപൂജ കഴിഞ്ഞ് അമ്പലപ്പുഴയിലേയ്ക്ക് പാൽപ്പായസം കുടിക്കാൻ വരുമെന്നാണ് പറയപ്പെടുന്നത്. പാൽപ്പായസം അമ്പലപ്പുഴയിൽ നിവേദ്യമായ കഥ ഞാൻ കുറച്ചു മുമ്പെഴുതി യിരുന്നു. ഈ പാൽപ്പായസത്തിന്റെ പ്രശസ്തി ഇന്ന് ഈരേഴുപതിനാല് ലോകത്തിലും പടർന്നു പിടിച്ചിരിക്കുന്നു. പാൽപ്പായസ കഥ പോലെ പ്രശസ്തമായ അമ്പലപ്പുഴയിലെ മറ്റൊരു കുറൂരമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വാരസ്യാരുടെ കഥ എഴുതാം വർഷങ്ങൾക്ക് മുന്നേ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം ഒരു വാരസ്യാർ താമസിച്ചിരുന്നു. നിത്യവും രാവിലെ കുളികഴിഞ്ഞ് തുളസിക്കതിർ നുള്ളി ഇടയ്ക്കിടെ ചെമ്പകപ്പൂവും ചേർത്ത് മാലയുണ്ടാക്കി ഭഗവാന് സമർപ്പിക്കുമായിരുന്നു. കൃഷ്ണഭക്തയായ ആ അമ്മയോട് എല്ലാവർക്കും വലിയ സ്നേഹവും ആയിരുന്നു. വാരസ്യാർ കൊണ്ടുവരുന്ന മാലയ്ക്കായി വലിയ തിരുമേനി പോലും ചില ദിവസം കാത്തുനിൽക്കുമായിരുന്നു. ഭഗവാനും ഏറ്റവും പ്രിയം വാരസ്യാർ കോർക്കുന്ന മാലയാണെന്നുവരെ പലരും വിശ്വസിച്ചിരുന്നു. അതുകൊണ്ട് പലരും അവർക്ക് പണം നൽകാനും മടിച്ചിരുന്നില്ല.
هذه القصة مأخوذة من طبعة October 16, 2023 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 16, 2023 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇത് ദക്ഷിണകാശിയാണ്....
പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്
ഏഴരശ്ശനിയെ പേടിക്കണോ?
ഒരാളുടെ ജന്മരാശിക്ക് ആകെ ഏഴരവർഷം ശനി പിടിക്കുന്നതി നെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്
തിരുക്കോഷ്ഠിയൂർ
ശ്രീരംഗം കഴിഞ്ഞാൽ തമിഴ്നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ മുന്തിയ സ്ഥാനമാണ് തിരുക്കോഷ്ഠിയൂരിനുളളത്.
ഔഷധം ദാനം ഹോമം അർച്ചന
എല്ലാവർക്കും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ..
നിലവിളക്കും നിറപറയും
ഒരു ക്ഷേത്രം നിർമ്മിക്കുകയോ, വീട് പണിയുകയോ ചെയ്യുമ്പോൾ ആദ്യചടങ്ങായ തറക്കല്ലിടുന്നതിനും പിന്നീട് കട്ടിള വയ്പ്പിനും ഗൃഹപ്രവേശനത്തിനും നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്. അഷ്ടമംഗല്യ പ്രശ്നത്തിൽ ദീപലക്ഷണം ഒരു പ്രധാന വിഷയമാണ്
ത്രിമൂർത്തി സംഗമം
കേരളത്തിലെ ഭക്തിചരിത്രത്തിൽ അപൂർവ്വ സ്ഥാനം വഹിക്കുന്ന ക്ഷേത്രമാണ് തിരുവേഗപ്പു റ മഹാക്ഷേത്രം. ക്ഷേത്രഘടനയിലും ഐതിഹ്യമഹത്വത്തിലും വേറിട്ടുനിൽക്കുന്നതാണ് ഈ മതിൽക്കകം. മൂന്ന് മഹാക്ഷേത്രങ്ങൾ, മൂന്ന് കൊടിമരങ്ങൾ ഈ മതിൽക്കകത്ത് കാണാം. പട്ടാ പി വളാഞ്ചേരി പാതയിൽ കുന്തിപ്പുഴയുടെ കരയിലായിട്ടാണ് തിരുവേഗപ്പുറ ക്ഷേത്രം നില കൊള്ളുന്നത്. ഐതിഹ്യകഥകൾ പിന്നിക്കെട്ടിച്ചേർത്ത ഭക്തഹാരമാണ് ഈ ക്ഷേത്രചരിത്രം.
സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം
ഈശ്വരൻ ഉൾക്കൊണ്ട പ്രസാദം ഒട്ടുമേ അളവു കുറയാതെ നാമെല്ലാം പ്രസാദം പോലെ ഏറ്റുകൊള്ളുന്നു.
ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ
ലോകക്ഷേമത്തിനായി മഹാദേവൻ നിരവധി അവ താര രൂപങ്ങൾ എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട താണ് ശ്രീ ശരഭേശ്വര അവതാരം. ശരഭേശ്വര മഹിമകളെ ക്കുറിച്ച് സ്കന്ദപുരാണം, കാഞ്ചിപുരാണം, ശരഭ ഉപനിഷത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.
വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമാണ് കാടാമ്പുഴ. ഇവിടെ പ്രതിഷ്ഠ നടന്നിട്ട് 1900 വർഷമായിട്ടുണ്ടെന്നാണ് അഷ്ടമംഗല പ്രശ്ന ത്തിൽ കാണപ്പെട്ടത്. മഹാഭാരതത്തിൽ പ്രധാനമായ കിരാതം കഥയിലെ പാർവ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾക്ക് അനുഗ്രഹം വേഗം നൽകുന്ന ദേവീഭാവം. കിരാതം കഥ ഏവർക്കും അറിവുളളതാ ണെങ്കിലും സ്ഥലനാമവും ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാൽ അത് ഒരിക്കൽകൂടി പറയുന്നു.
പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ
പ്രകൃതിയിൽ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും എല്ലാം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ പോസിറ്റീവ് എനർജി നമുക്ക് ലഭിക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങൾ. ക്ഷേത്രദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.