മനുഷ്യന്റെ പൂർവികരെ അവരുടെ സ്വന്തം കാലിൽ നടത്തിയ വ്യക്തി എന്ന വിചിത്രവിശേഷണമുള്ള ഒരു നരവംശശാസ്ത്രജ്ഞനുണ്ട്, യു.എസിലെ ഒഹായോവിൽ, കെന്റ് സ്റ്റേറ്റ് യൂണിവേഴ്സി റ്റിയിലെ ഒവൻ ലൗജോയ് (Owen Lovejoy)
തലച്ചോറിന്റെ വളർച്ച, ശിലായുധങ്ങളുടെ ഉപയോഗം, ഇരുകാലിൽ നിവർന്നുള്ള നടത്തം - ഈ മൂന്ന് സംഗതികൾ നരവംശ പരിണാമത്തിൽ ഏതാണ്ട് ഒരേകാലത്ത് സംഭവിച്ചതായി പൊതുവേ കരുതപ്പെട്ടിരുന്നു. ആ ധാരണ ശരിയല്ലെന്നും തലച്ചോർ വളരുന്നതിനും ഏറെ മുൻപുതന്നെ നമ്മുടെ പ്രാചീനപൂർവികർ ഇരുകാലി കളാ'യി മാറിയെന്നും ശാസ്ത്ര ലോകത്തെ ബോധ്യപ്പെടുത്തി യത് ലൗ ജോയിയാണ്.
നരവംശശാസ്ത്രം അഥവാ ആന്ത്രോപ്പോളജിയുടെ ചരിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് പ്രാചീനസ്ത്രീകളുടെ അസ്ഥികൂടങ്ങളുണ്ട്. ആഫ്രി ക്കയിൽ എത്യോപ്യയിലെ അഫാർ മേഖലയിൽനിന്ന് 1974-ൽ കണ്ടെടുത്ത ‘ലൂസി (Australopithecus afarensis), അഫാറിലെത്തന്നെ പ്രാചീന നദീതടമായ മിഡിൽ അവാഷ് പ്രദേശത്തുനിന്ന് 1994-ൽ കിട്ടിയ ‘ആർഡി' (Ardipithecus ramidus) എന്നിവ. ലൂസി 32.5 ലക്ഷം വർഷം മുൻപും, ആർഡി 44 ലക്ഷം വർഷം മുൻപുമാണ് ജീവിച്ചിരുന്നത്.
ലൂസിയുടെ സഞ്ചാരരീതി പഠിക്കുകവഴി, നരവംശ ത്തിന്റെ ഇരുകാൽനടത്തം 30 ലക്ഷം വർഷം പിന്നിലേ ക്കെത്തുന്നതായി ലൗ ജോയ് കണ്ടെത്തി. നരവംശപരിണാ മം സംബന്ധിച്ച് സുപ്രധാ നമായിരുന്നുവെങ്കിലും ആ കണ്ടെത്തൽ ഉയർത്തിയ വിവാദങ്ങൾക്ക് ലൗ ജോയ് കൊടുക്കേണ്ടിവന്ന വില വലുതാണ്. കൂടെ നിന്നവർ പോലും പ്രതിയോഗികൾ ക്കൊപ്പം കക്ഷിചേരുന്നത് ആ ഗവേഷകൻ അമ്പരപ്പോ ടെ കണ്ടു. സ്വന്തം കരിയർ അപകടത്തിലാകുംവിധം അദ്ദേഹം ഒറ്റപ്പെട്ടു പ്രതി യോഗികൾക്ക് മറുപടി നൽകി സമയം പാഴാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു; ശാസ്ത്രസമ്മേള നങ്ങളിൽ പങ്കെടുക്കാതായി. ആദ്യഭാര്യയുമായി വേർപി രിഞ്ഞു. പിന്നീട് ജീവിതസ ഖിയാക്കിയ ലിൻ, ബ്രെയിൻ കാൻസർ മൂലം 1994 നവംബർ രണ്ടിന് മരിച്ചതോടെ ആ ഗവേഷകന്റെ ഒറ്റപ്പെടൽ ഏതാണ്ട് പൂർണമായി.
ലിൻ മരിക്കുന്ന വേളയിൽ, ഒഹായോവിൽനിന്ന് ഏതാണ്ട് 12,000 കിലോമീറ്റർ അകലെ കിഴക്കൻ എത്യോപ്യയിൽ മിഡിൽ അവാഷ് തടത്തിലെ അരാമിസ് ഗ്രാമത്തിൽ ഒരുസംഘം ഗവേഷകർ ആർഡിയുടെ അസ്ഥികൂടം കണ്ടെടുക്കുകയായിരുന്നു. ആ പ്രാചീനസ്ത്രീ വേണ്ടിയിരു ന്നു ലൗജോയിയെ വീണ്ടും ഗവേഷണത്തിന്റെ ട്രാക്കിൽ കയറ്റാനും ലൂസിയുടെ പേ രിൽ നേരിട്ട പരിഹാസത്തിന് മറുപടി നൽകാനും.
هذه القصة مأخوذة من طبعة May 14, 2023 من Mathrubhumi Illustrated.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 14, 2023 من Mathrubhumi Illustrated.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഹാർമോണിയം
ആദ്യമായി മാള്യമല് മെഹ്ഫിൽ പാടിയത്. ഇക്കയുടെ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിലാണ്. മാള്യമല് പാട് പരിപാടി എന്താണെന്ന് എനിക്കോ ലെസ്ലിക്കോ അറിയാമായിരുന്നില്ല.
വൈലോപ്പിള്ളിയുടെ ‘ഋശ്യശൃംഗൻ'
മലയാള നാടകചരിത്രത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ നാടകങ്ങളിലൊന്നാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഋശ്യശൃംഗൻ. 1954 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് വൈലോപ്പിള്ളിയു ടെ ഋശ്യശൃംഗൻ നാടകം പ്രസിദ്ധീകരിക്കുന്നത്. അഞ്ച് അങ്കങ്ങളുള്ള ഈ നാടകത്തിന്റെ സാംസ്കാരിക സവിശേഷതകളെക്കുറിച്ചും കവി എഴുതിയ നാടകത്തിന്റെ കാവ്യാത്മകഘടനയെക്കുറിച്ചും ചർച്ച ചെയ്യുന്നു. എഴുപതു വർഷം തികയുന്ന പശ്ചാത്തലത്തിൽ ഈ തലങ്ങളും വൈലോപ്പിള്ളിയുടെ വ്യക്തിജീവിതവുമായുള്ള നാടകത്തിന്റെ ലാവണ്യാത്മക ബന്ധവും സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുന്നു.
സി.പി.എം രാഹുലിനോട് നന്ദിപറയണം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടാനും എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാനും കാരണമായത് രാഹുൽ ഗാന്ധിയുടെ നടപടിയാണ്. കേരളത്തിന്റെ സാഹചര്യം മനസിലാക്കാതെ രാഹുൽ തിരുകിക്കയറ്റിയ 47 സ്ഥാനാർഥികൾ പരാജയപ്പെട്ടു. എങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോൺഗ്രസ് ശക്തമാണ്. കോൺഗ്രസിനോട് വിടപറഞ്ഞ ഗുലാം നബി ആസാദ് ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിന്റെ അവസാനഭാഗം.
ഹിന്ദുത്വയുടെ ചരിത്രരചന
\"ചരിത്രത്തെ കൃത്യമായും ശ്രേഷ്ഠതയോടെയും അവതരിപ്പിക്കേണ്ടതുണ്ട്, കഴിഞ്ഞ നവംബറിൽ ന്യൂഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അക്കാദമിക് വിദഗ്ധരോടാവശ്യപ്പെട്ടു. “രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി 150 വർഷത്തിലേറെ ഭരണം തുടർന്ന മുപ്പത് രാജവംശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തിനായി പൊരുതിയ മുന്നൂറ് വിഖ്യാതവ്യക്തിത്വങ്ങ ളെക്കുറിച്ചും നിങ്ങൾ ഗവേഷണം നടത്തണം,” ഷാ കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദേശത്തോട് ഏറ്റവുമാദ്യം പ്രതികരിച്ചത് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ.) എന്ന കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമായിരുന്നു. മൂന്നാഴ്ചത്തെ റെക്കോഡ് സമയത്തിനുള്ളിൽ ഐ.സി.എച്ച്.ആർ. ന്യൂഡൽഹിയിൽ ഒരു പ്രദർശനം സംഘടിപ്പിച്ചു വെന്ന് ദ പ്രിന്റ് ന്യൂസ് പോർട്ടൽ റിപ്പോർട്ടുചെയ്യുന്നു.
അംബേദ്കറും ബോംബെ തുണിമിൽ സമരവും
ബോംബെ തുണിമിൽത്തൊഴിലാളികൾ1928 മേയ്മാസത്തിൽ ആരംഭിച്ച ആറുമാസത്തെ സമരം അംബേദ്കറുടെ രാഷ്ട്രീയജീവിതത്തെ സ്വാധീനിച്ച സമരങ്ങളിലൊന്നാണ്.1916 മുതൽ 1956 വരെ നാലുദ ശാബ്ദം നീണ്ട അംബേദ്കറുടെ പൊതു രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യഘട്ടത്തിലാണ് ഈ സമരം നടന്നത്. കമ്യൂണൽ അവാർഡ്, പുണെ കരാർ, മന്ത്രിപദവി, ഭരണഘടനാ നിർമാണം എന്നിവപോലെ ഈ സമരം അദ്ദേഹത്തിന്റെ ഇടപെടലുകളിൽ പ്രധാനമായി രേഖപ്പെട്ടിട്ടില്ല. സി.പി.ഐയുടെ നിയന്ത്രണത്തിലുണ്ടാ യിരുന്ന മിൽത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ വേതന ഏകീകരണവും അനുബന്ധാവശ്യ ങ്ങളുമുയർത്തി ഒന്നരലക്ഷത്തോളം തൊഴിലാളികൾ നടത്തിയ ഈ സമരവും അതിന്റെ ഫലങ്ങളും അംബേദ്കറുടെ രാഷ്ട്രീയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെങ്ങനെയെന്ന് ചർച്ചചെയ്യുന്നു.
സംസ്കാരങ്ങളുടെ നാടകം
നാടകതത്ത്വചിന്തകൻ, നിരൂപകൻ, സംവിധായകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സ്ഥാനമാണ് റിച്ചാർഡ് ഷെർക്ക് ലോക നാടകവേദിയിലുള്ളത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് പെർഫോമിങ് ആർട്ടിലെ പ്രൊഫസറും അന്താരാഷ്ട്ര പ്രശസ്തി നേടിയ TDR(The Drama Review)എന്ന നാടക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായ റിച്ചാർഡിന്റെ ശ്രദ്ധേയമായ സംഭാവന പെർഫോമൻസ് സ്റ്റഡീസ് എന്ന അക്കാദമിക് വിഷയത്തിന്റെ രൂപവത്കരണമാണ്. ഏഷ്യൻ- ആഫ്രിക്കൻ സിദ്ധാന്തങ്ങളേയും നാടകപ്രയോഗ രൂപങ്ങളേയും പാശ്ചാത്യതത്ത്വചിന്തയുമായും നാടകചരിത്രവുമാ യും കണ്ണിചേർക്കുന്ന പെർഫോമൻസ് സ്റ്റഡീസ്, ഇരുപതാം നൂറ്റാണ്ടിൽ നാടകത്തിന്റെ ബൗധിക മേഖല യിലുണ്ടായ ശക്തമായ ചുവടുവയ്പാണ്. ന്യൂയോർക്കിൽ വെച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖം.
ശശിനാസിന്റെ സത്യം
വൈക്കം മുഹമ്മദ് ബഷീറിന്റെ ശശിനാസ് എന്ന കഥയുടെ വായന സദാചാര പൊതുബോധത്തെ ചോദ്യം ചെയ്യുകയും വ്യക്തിബന്ധങ്ങളിലെ സങ്കീർണതയേയും പ്രണയത്തേയും അടയാളപ്പെടുത്തു കയും ചെയ്യുന്ന കഥയാണ് ശശിനാസ്. അതിശക്തമായ പ്രണയവും പാപബോധവും രഹസ്യങ്ങളും കലർന്ന ജീവിതത്തിന്റെ ആഖ്യാനമാണ് ഈ കഥ. എഴുതിയാൽ കൈ പൊള്ളുന്ന ഒരു കഥ പറഞ്ഞുവെ ന്നതല്ല. അത് അപാരമായ ധാരണയോടെ, ആത്മാനുതാപത്തോടെ പറഞ്ഞു എന്നതിലാണ് ബഷീറിന്റെ വലിപ്പമെന്ന് കൽപ്പറ്റ നാരായണൻ പറയുന്നു. പരിഹാരമുള്ള സങ്കടങ്ങൾക്കപ്പുറം നിൽക്കുന്ന ശശിനാ സിന്റെ കഥയുടെ വിശകലനം.
ഊര്ക് പോകാലം കണ്ണേ
മാരിക്കൊളുന്തുമായ് ചാരത്തുനിൽക്കയാ ണാടിത്തിരുവിഴക്കാലം തോവാളയിൽ പണ്ടു നമ്മൾ പൂക്കാരായി ജീവിച്ചൊരാനന്ദലോകം!
ഒരു സാധാരണക്കാരന്റെ അസാധാരണ കഥ
ഗോവിന്ദൻകുട്ടി അടുത്തകാലംവരെ ധരിച്ചിരുന്നത് തനിക്ക് രണ്ട് കണ്ണുകളേ ഉള്ളൂ എന്നാണ്. സ്വാഭാവികം.
കാലത്തിന്റെ താളുകൾ
പൂമുഖത്തെ ചാരുകസേരയിൽ മലർന്നുകിടന്ന് പുസ്തകങ്ങളും പത്രവും വായിക്കുന്ന അപ്പച്ച നാണ് വായനാലോകത്തേക്കുള്ള എന്റെ വഴികാട്ടി. വായനയുടെ നേരത്ത് ആരും ശല്യം ചെയ്യുന്നത് അപ്പ ച്ചനിഷ്ടമല്ല.