ആധുനിക കാലത്തെ കുടുംബബന്ധങ്ങളെക്കുറിച്ച് ഒട്ടേറെ പേർ ആശങ്ക പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ. ഇപ്പോഴുള്ള പിള്ളേർക്ക് ഒന്നും ഒരു ക്ഷമയുമില്ല. ഒന്നു പറഞ്ഞു രണ്ടിന് തല്ലിപ്പിരിയുകയാണ്. ഞങ്ങളുടെ കാലത്തൊക്കെ എത്ര മാത്രം പരസ്പരം സഹിച്ചും ക്ഷമിച്ചും ആണ് ജീവിച്ചത്?" പെട്ടെന്ന് കേൾക്കുമ്പോൾ ശരിയെന്നു തോന്നും. പണ്ടു കാലത്ത് ഇല്ലാത്തതുപോലെ വിവാഹ മോചനങ്ങൾ കൂടിവരുന്നു. ദാമ്പത്യ കലഹങ്ങളും അതോടനുബന്ധിച്ച കേസുകളും കൂടിവരുന്നതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു.
കുടുംബം എന്ന മനോഹരസങ്കൽപംതന്നെ അവതാളത്തിലാകുകയാണോ എന്ന ആശങ്ക പലരും പങ്കുവെക്കാറുണ്ട്. എന്നാൽ, ഈ ആധുനിക കാലത്തും ദൃഢമായ രീതിയിൽ ബന്ധങ്ങളെ ഭദ്രമാക്കി ആഹ്ലാദകരമായ കു ടുംബജീവിതം നയിക്കുന്ന ധാരാളം ആളുകളുണ്ട് എന്ന യാഥാർഥ്യവും മനസ്സിലാക്കേണ്ടതുണ്ട്.
വേഗമേറിയ ഡിജിറ്റൽ കാലത്തും എങ്ങനെയാണ് കുടുംബജീവിതത്തിന്റെ ഇഴയടുപ്പം തകരാതെ ഇവർ സൂക്ഷിക്കുന്നത്? വിവാഹേതര ബന്ധങ്ങൾ വ്യാപകമായ ഈ കാലത്തും പരസ്പരവിശ്വാസം പുലർത്തി മുന്നോ ട്ടുപോകാൻ എങ്ങനെ കഴിയുന്നു? കു ട്ടികളുടെമേൽ മാതാപിതാക്കൾക്ക് സ്വാധീനം നഷ്ടപ്പെടുന്നു എന്നു പറയപ്പെടുന്ന ഇക്കാലത്തും കുട്ടികളോട് ദൃഢമായ ആത്മബന്ധം നിലനിർത്തുന്ന ധാരാളം രക്ഷിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ട് എന്ന സത്യം കാണാതിരിക്കാനാവില്ല.
വേഗംകൂടിയ ഡിജിറ്റൽ കാലം
30 വർഷം മുമ്പുണ്ടായിരുന്ന ലോകത്തിൽനിന്ന് ആധുനിക കാലത്തെ വ്യത്യസ്തമാക്കുന്നത് ഡിജിറ്റൽ വിപ്ലവത്തി ന്റെ വരവോടെ ജീവിതത്തിന്റെ ഗതി വേഗത്തിലുണ്ടായ മാറ്റമാണ്. അക്കാലത്ത് സിനിമ കാണണമെങ്കിൽ തിയറ്ററിൽ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുക്കേണ്ടിയിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കണമെങ്കിൽ അവിടെ പോകണമായിരുന്നു. എന്തിനേറെ, ഒരു വ്യക്തിയോട് പ്രണയം തോന്നിയാൽ അത് കത്ത് മുഖേന അവതരിപ്പിച്ചശേഷം മറുപടിക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടിയിരുന്നു. മനസ്സിൽ ഒരു ആഗ്രഹം തോന്നുകയും അത് സഫലമാവുകയും ചെയ്യുന്നതിന് ഇടക്കുള്ള ഈ ഇടവേള സമയംകൊല്ലി ആയിരുന്നെങ്കിൽ പോലും ആഗ്രഹം സഫലമായാലും ഇല്ലെങ്കിലും മനസ്സിനെ പാകപ്പെടുത്താനുള്ള കാലമായി കൂടി പ്രവർത്തിച്ചിരുന്നു.
هذه القصة مأخوذة من طبعة February 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...