വർഷങ്ങൾ എത്ര കഴിഞ്ഞാലും പാറമട വീടും പടവലം വീടും മലയാളിയെ വിട്ടുപോകില്ല. കുളത്തറ ശൂലം കുടി വീട്ടിൽ ബാലുവിന്റെയും നീലുവിന്റെയും ബിഗ് ഫാമിലി മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.
വീട്ടിലേക്ക് ആരോ തിരിച്ചുവെച്ച കണ്ണാടിയാണ് പലർക്കും ഉപ്പും മുളകും. അതിഭാവുകത്വത്തിന്റെ മേമ്പൊടിയില്ലാതെ നിത്യജീവിതത്തിലെ സംഭവങ്ങളെ സരസമായി പറഞ്ഞുപോകുന്ന സിറ്റ്കോം ഗണത്തിലെ ടി.വി സീരീസ്. പരമ്പരയുടെ മുന്നേറ്റത്തിനൊപ്പം കഥാപാത്രങ്ങൾക്കുണ്ടായ വളർച്ചയും ആളുകളെ രസിപ്പിച്ചു.
ആ രസച്ചരടിലെ ഉപ്പും മുളകും രുചിച്ചറിയാൻ അതിന്റെ ലൊക്കേഷനിൽതന്നെ പോകണമായിരുന്നു. കട്ട് പറഞ്ഞിട്ടും ചിരിയടക്കാൻ പാടുപെടുകയാണ് താരങ്ങളും ചുറ്റുമുള്ളവരും.
2015 ഡിസംബർ 14ന് ഫ്ലവേഴ്സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച് എട്ടു വർഷം പിന്നിടുന്ന പരമ്പര മിനി സ്ക്രീനിലും യൂട്യൂബിലും ട്രെൻഡിങ്ങായി മുന്നേറുന്നതിന്റെ കാരണം ചോദിച്ചാൽ അത് ആ വൈബ് തന്നെയാണ്...
മലയാളിയുടെ വൈകുന്നേരങ്ങളെ ചിരിപ്പൂരമാക്കിയ ഉപ്പും മുളകും ഹാസ്യപരമ്പര ഒമ്പതാം വർഷത്തിലേക്കു കടന്നല്ലോ? ഇത്ര നീണ്ട യാത്ര പ്രതീക്ഷിച്ചിരുന്നോ?
അൽസാബിത്ത്: 50 എപ്പിസോഡ് എന്നു പറഞ്ഞാണ് തുടങ്ങുന്നത്. പിന്നെ അത് നൂറായി, അഞ്ഞൂറായി, ആയിരം, ആയിരത്തി ഇരുനൂറ്. സെക്കൻഡ് സീസൺ ഇപ്പോൾ 400 കടന്നു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എവിടെ ചെന്നാലും വാടാ മക്കളേ ചായ കുടിച്ചിട്ടുപോകാം എന്നു പറഞ്ഞു കൈപിടിച്ചു കൊണ്ടു പോകുന്ന തരത്തിലുള്ള സ്നേഹവും വാത്സല്യവും. നമുക്ക് അറിയില്ലെങ്കിലും അവർക്ക് നമ്മെ അറിയുക എന്നു പറയുന്നത് വലിയ കാര്യമല്ലേ?
ബിജു സോപാനം: പോകുന്നിടത്തോളം നല്ല രീതിയിലാകണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. തുടക്കത്തിൽ ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയായിരുന്നു. പക്ഷേ, പിന്നെ നടന്നതെല്ലാം അത്ഭുതം. സിനിമയിൽ അഭിനയിക്കുമ്പോ പോലും ആ രീതിയിൽ ഒരു ആക്ടറയി കണക്കാക്കുന്നില്ല. പുറത്ത് എല്ലാവരെയും നമുക്കറിയില്ലല്ലോ. മൈൻഡ് ചെയ്തില്ലെങ്കിൽ എന്താ കണ്ടിട്ട് മിണ്ടാതെ പോകുന്നത് എന്നാണ് ചോദ്യം. അപ്പോ കൗതുകവും സന്തോഷവും ഒക്കെ തോന്നും.
هذه القصة مأخوذة من طبعة February 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...