ചാൾസ് പോൺസി അമേരിക്കയിലുള്ള ആളുകളെ വിളിച്ചുകൂട്ടി പറഞ്ഞു. “എനിക്ക് കിടിലൻ അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയ ലാഭം ലഭിക്കുന്ന ആർബി ട്രാക്ടറി വ്യാപാരമാണ്. ഇത് എന്താണന്ന് ആളുകൾക്ക് മനസ്സിലായില്ല. വലിയ സംഭവമാണെന്ന് പലരും ധരിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാമ്പുകൾ അമേരിക്കയിൽ കൊണ്ടുവരുക, അതിന്റെ മുഖവില കൂടുതലായിരിക്കും. ഇതിന്റെ ട്രേഡിങ്ങിലൂടെ വലിയ ലാഭം ലഭിക്കും എന്നെല്ലാമാണ് വിശദീകരണമായി ആ യുവാവ് ആളുകളോട് പറഞ്ഞത്. ആർബി ട്രാക്ടറി' പോലെയുള്ള മറ്റുചില വലിയ പദങ്ങളും അദ്ദേഹം കൂട്ടത്തിൽ പറഞ്ഞു. 1920ലാണ് സംഭവം. സ്വാഭാ വികമായും ആളുകൾക്ക് കാര്യമായി ഒന്നും മനസ്സിലായി ല്ല. എന്നാൽ, 45 ദിവസത്തിനുള്ളിൽ 50 ശതമാനം ലാഭം ലഭിക്കുമെന്ന് പറഞ്ഞത് എല്ലാവർക്കും മനസ്സിലായി. ആളുകൾ കൂട്ടമായി നിക്ഷേപിക്കാൻ തുടങ്ങി. 90 ദിവസം നിക്ഷേപിക്കുന്നവർക്ക് ഇരട്ടിലാഭവും വാഗ്ദാനംചെയ്തു.
ധാരാളം യു.എസ് പൗരന്മാർ ചാൾസ് പോൺസി പറഞ്ഞത് വിശ്വസിക്കുകയും വലിയ സംഖ്യകൾ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ഒരുവർഷത്തിനുള്ളിൽ തന്നെ സ്ഥാപനം തകർന്നു. അക്കാലത്തെ 20 മില്യൺ ഡോളറാണ് (160 കോടി ഇന്ത്യൻ രൂപ) ആളുകൾക്ക് നഷ്ടമായത്. യഥാർഥത്തിൽ ഇയാൾ ഒരു സ്റ്റാമ്പ് വ്യാപാരവും നടത്തിയിരുന്നില്ല.
ചാൾസ് ചെയ്തത് വളരെ ലളിതമായിരുന്നു. ആദ്യം കമ്പനിയിൽ ഒരു തുക നൽകി ഒരാൾ ചേരുന്നു. രണ്ടാമത് ചേരുന്ന ആളുടെ തുകയെടുത്ത്, ആദ്യം ചേർന്ന ആൾക്ക് ‘ലാഭം' നൽകുന്നു. മൂന്നാമത് ചേർന്ന ആളുടെ തുകയെടുത്ത് രണ്ടാമത്തെ ആൾക്കും നൽകുന്നു. അതായത് ആദ്യം ചേർന്നവർക്ക് പിന്നീടുവരുന്നവരുടെ സംഖ്യ എടുത്ത്, ലാഭം എന്ന വ്യാജേനെ കൊടുക്കുക. കൂട്ടത്തിൽ ചാൾസ് പോൺസിയുടെ ആഡംബര ജീവിതത്തിനും നിക്ഷേപകരുടെ പണം ഉപയോഗിച്ചു. കുറെ ആളുകൾ ചേരുകയും പലർക്കും പണം ലഭിക്കുകയും ചെയ്തു. പിന്നീട് ചേർന്നവർക്ക് പണം നൽകാനില്ലാത്ത അവസ്ഥ സ്വാഭാവികമായും സംഭവിച്ചു. തുടർന്ന് കമ്പനി തകർന്നു.
ഇങ്ങനെ, യഥാർഥ വ്യാപാരം നടത്താതെതന്നെ, ഒരു കൂട്ടരിൽ നിന്ന് പണം വാങ്ങി മറ്റുള്ളവർക്ക് പണം കൊടുത്ത് കബളിപ്പിക്കുന്ന രീതിയെയാണ് അന്നുമുതൽ പോൺസി സ്കീം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ജോസഫിനെ കൊള്ളയടിച്ച് തോമസിന് കുറച്ചു കൊടുക്കുക എന്ന പഴംചൊല്ലിനെ അന്വർഥമാക്കുന്നു ഈ നിക്ഷേപപദ്ധതി.
എം.ടി.എഫ്.ഇ
هذه القصة مأخوذة من طبعة October 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...