എന്താ പാത്തു മിണ്ടാത്തേന്ന് കാഞ്ഞിരപ്പള്ളിക്കാരി സമസിയയോട് ആരേലും ചോദിച്ചാൽ ഒരു കഥയവിടെ തുടങ്ങും. ചക്കപ്പഴത്തിനും പഴങ്കഞ്ഞിക്കുമൊപ്പം ഇംഗ്ലീഷിൽ പറഞ്ഞ മാസ് ഡയലോഗ് കൊണ്ട് ഒരു രണ്ടാം ക്ലാസുകാരി ഇൻസ്റ്റ ഗ്രാമിൽ വൈറലായ കഥ.
വളരെ കുറഞ്ഞ കാലയളവിൽ അത്രയുമധികം ഫാൻസാണ് പാത്തു സോഷ്യൽ മീഡിയ ലോകത്ത് സ്വന്തമാക്കിയത്. “ഇപ്പോ പുറത്തുപോയാൽ ഫാൻസുകാർ തിരിച്ചറിയും, സെൽഫിയെടുക്കും, മറ്റു ചിലർ അത് ഇൻസ്റ്റയിലെ പാത്തുവാണെന്ന് പതുക്കെ പറയും” -കണ്ണുപൊത്തി ചിരിച്ചു കൊണ്ട് പാത്തുതന്നെ പറയുന്നു.
പാത്തുവിന് അങ്ങനെ ചമ്മലൊന്നുമില്ല. എല്ലാമങ്ങ് തുറന്നുപറയും. ചിരിയെങ്കിൽ ചിരി, കുറുമ്പിന് കുറുമ്പ് എല്ലാം അങ്ങ് നിമിഷങ്ങൾക്കുള്ളിൽ മിന്നിത്തെളിയും ആ മുഖത്ത്.
വിദേശിയല്ല അസ്സൽ കാഞ്ഞിരപ്പള്ളിക്കാരി
കാഞ്ഞിരപ്പള്ളി മൻസിലേൻ വീട്ടിൽ സിയ റാവുത്തറിന്റെയും ആരതി സിയയുടെയും മക്കളാണ് സമയെന്ന പാത്തുവും സദയും. ഇരുവരും ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് കൂൾ വിദ്യാർഥികൾ.
ക്രേസി സിസ്റ്റേഴ്സ് എന്ന പേരിൽ പത്താം ക്ലാസുകാരിയായ സദക്കൊപ്പമുള്ള 'ഇംഗ്ലീഷ് പഠിപ്പിക്കൽ' വഴിയാണ് പാത്തു ഫാൻസുണ്ടാക്കിയത് എല്ലാവരും ആദ്യം കരുതിയത് ഈ കുട്ടിക്കുറുമ്പി ഏതോ വിദേശിയാണെന്നായിരുന്നു. കേരളത്തിലിരുന്ന് ഒരു രണ്ടാം ക്ലാസുകാരി ഇങ്ങനെ ഇംഗ്ലീഷ് പറയില്ലെന്ന് കരുതിയവരെയൊക്കെ ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം അക്ഷരസ്ഫുടതയോടെ മലയാളത്തിൽ ഒരു റീൽസ് അങ്ങ് ചെയ്തു. അതിൽ പിന്നെ വീഴാത്തവരില്ല. കാഞ്ഞിരപ്പള്ളിക്കാരിയുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിന് അങ്ങനെ ഫാൻസ് റോക്കറ്റുപോലെ കുതിച്ചുയർന്നു. ഒരിക്കൽ കണ്ടവരൊക്കെയും ഫോളോ ബട്ടണും ക്ലിക്കി.
هذه القصة مأخوذة من طبعة October 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...