ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരികൊളുത്തിയാണ് ഗോകുലനും സുധി കോപയും ലുഖ് മാൻ അവറാനും കാമറക്കു മുന്നിലേക്ക് എത്തിയത്. സിനിമ സെറ്റിലെ തമാശകൾ ഒന്നിനൊന്ന് പൊട്ടിച്ച് ലുഖ്മാനും ഗോകുലനും. അതിൽ നിറഞ്ഞ് നിർത്താത്ത ചിരിയുടെ ചിറകിലേറി സുധി കോപ. പുതു മലയാള സിനിമയിലെ ഈ താരക്കൂട്ടം ഇന്ന് സന്തോഷത്തിലാണ്. കൈയിൽ ഒരുപിടി നല്ല ചിത്രങ്ങൾ. ചെറുതെങ്കിലും ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ മലയാള മനസ്സുകളിൽ ചേക്കേറിയ ഇവർ ഊഷ്മള സൗഹൃദം കാത്തുസൂക്ഷിക്കുന്നതിലും മുന്നിൽ തന്നെ...
കൊച്ചിക്കാരനായ സുധി കോപയാണ് കൂട്ടത്തിൽ സിനിമയിൽ ആദ്യമെത്തിയയാൾ. സാഗർ ഏലിയാസ് ജാക്കിയിലെ ഗുണ്ടയായി അരങ്ങേറ്റം കുറിച്ച് ആടിലെ 'കഞ്ചാവ് സോമനാ'യി മലയാളികൾ അറിഞ്ഞുതുടങ്ങിയ നടൻ. ജോസഫിലും ഇലവീഴാപൂഞ്ചിറയിലും ശ്രദ്ധേയ വേഷങ്ങൾ.
തല്ലുമാല, ഉണ്ട, നാരദൻ തുടങ്ങി സൗദി വെള്ളക്കയിലൂടെ നായക പദവിയിലേക്ക് നടന്നു കയറി ലുഖ്മാൻ. ഈ ചങ്ങരംകുളംകാരന്റെ വർഷങ്ങളുടെ സിനിമമോഹങ്ങൾക്കാണ് വിജയം കണ്ടുതുടങ്ങുന്നത്.
ഉണ്ടയിലും തല്ലുമാലയിലും എറണാകുളം കാക്കനാട് സ്വദേശിയായ ഗോകുലനും മികച്ച വേഷങ്ങൾ ചെയ്തു. പുണ്യാളൻ അഗർബത്തീസിലെ 'ജിബ്രു ട്ട'നായി മലയാളികളെ കൈയിലെടുത്ത നടൻ.
സിനിമയിലേക്ക് വന്ന വഴി
സുധി കോപ: എറണാകുളത്ത് ടി .സി.സിയിൽ ജോലിക്കാരനായിരുന്നു എന്റെ അച്ഛൻ ശിവശങ്കരപിള്ള. സ്വന്തമായി ബാലെ ട്രൂപ് നടത്തിയിരുന്നു. എന്നാൽ, സിനിമയായിരുന്നു എന്റെ പാഷൻ. യാദൃച്ഛികമായി അഭിനയിക്കാൻ അവസരം കിട്ടിയതൊന്നുമല്ല. അവസരം ചോദിച്ച് ഒട്ടേറെ നടന്നു. അത് ഒരു കഷ്ടപ്പാടായി ഇതുവരെ തോന്നിയിട്ടില്ല. സംവിധായകനെ കാണാൻ എത്രനേരം വേണമെങ്കിലും കാത്തിരിക്കാൻ തയാറായിരുന്നു. എവിടെവരെ പോകാനും.
അത് ശരിവെക്കുകയാണ് ലുഖ്മാനും ഗോകുലനും. സിനിമയിൽ മുഖം കാണിക്കാൻ നടത്തിയ സാഹസങ്ങളുടെ വിശേഷങ്ങൾ ഒട്ടേറെ പറയാനുണ്ട് ഇരുവർക്കും...
هذه القصة مأخوذة من طبعة September 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു