ഇക്കഴിഞ്ഞ ഓണം ബംപർ ലോട്ടറിയിൽ 66 ലക്ഷത്തിലധികം ടിക്കറ്റുകൾ 500 രൂപ മുടക്കി വാങ്ങിയവരിൽ ഓരോരുത്തരും സ്വപ്നം കണ്ടത് ആ 25 കോടി തനിക്കു സ്വന്തമാകുമെന്നാണ്. എന്നാൽ, ആ ഭാഗ്യം ഒരേ ഒരു വ്യക്തിക്കു മാത്രമാണെന്ന് ടിക്കറ്റ് വിറ്റവർക്കും വാങ്ങിയവർക്കും എല്ലാം അറിയാം. നറുക്കെടുപ്പു ഫലത്തോടൊപ്പം 25 കോടി രൂപ അടിച്ച ഭാഗ്യവാനെക്കുറിച്ചുള്ള വാർത്തകൾ വന്നതോടെ ബാക്കിയുള്ളവർ നിരാശയുടെ പടുകുഴിയിലേക്ക് വീണു. ആ കൊടും നിരാശയുടെ പ്രതിഫലമായി ഒന്നാം സമ്മാനം നേടിയ ആൾക്ക് പുറത്തേക്കു ഇറങ്ങാൻ പോലും പറ്റാത്ത സാഹചര്യം ഉരുത്തിരിഞ്ഞു.
നമ്മുടെ സമൂഹത്തിന് ഇതെന്തു പറ്റി എന്ന് എല്ലാവരും പരിതപിച്ചു. ദശലക്ഷക്കണക്കിനു പേരെ നിരാശരും അസൂയാലുക്കളും ആക്കി മാറ്റുന്ന ഈ ലോട്ടറി എന്തിന് എന്ന ചോദ്യവും ഉയർന്നു. സംസ്ഥാന സർക്കാരിനു ഭാഗ്യക്കുറി നടത്തിപ്പിൽനിന്നു പിറകോട്ടു പോകാനാകില്ല എന്നതു അംഗീകരിക്കാം. പക്ഷേ, നിലവിലെ സംവിധാനത്തിൽ അൽപം മാറ്റം വരുത്തി കൂടുതൽ പേർക്ക് ഉയർന്ന തുക ഉറപ്പാക്കുന്ന സമ്മാനഘടന സ്വീകരിച്ചു കൂടേ എന്നതാണ് ഇവിടെ മുന്നോട്ടു വയ്ക്കുന്ന ആശയം. അൽപം യുക്തിസഹമായി, ന്യായമായ രീതിയിൽ സമ്മാനങ്ങളിൽ മാറ്റം വരുത്തിയാൽ കേരളാ ഭാഗ്യക്കുറി കൂടുതൽ പേർക്ക് ഗുണകരമാകും. അത്തരത്തിൽ കേരളാ ബംപർ ഭാഗ്യക്കുറികളെ സൂപ്പർ ബംപറുകളാക്കാനുള്ള ഒരു പാക്കേജാണ് മനോരമ സമ്പാദ്യം മുന്നോട്ടു വയ്ക്കുന്നത്.
ബംപർ ലോട്ടറികളുടെ ചില പോരായ്മകൾ സമ്മാനങ്ങൾ വീതിച്ചു നൽകുന്നതിലൂടെ എങ്ങനെ വലിയൊരളവോളം പരിഹരിക്കാമെന്നും കവർ സ്റ്റോറി പരിശോധിക്കുന്നു. സമ്മാനത്തുക കുറച്ചാൽ ബംപർ ലോട്ടറിയുടെ ആകർഷണീയത ഇല്ലാതാകുമെന്നും വിൽപന കുറയുമെന്നുമാണ് അധികൃതർ ഉന്നയിക്കുന്ന ആശങ്ക. അതിൽ വാസ്തവം ഇല്ലാതില്ല. പക്ഷേ, ബംപർ ലോട്ടറിയുടെ പരസ്യത്തിനായി നിലവിൽ ചെലവാക്കുന്ന തുക കൊണ്ടു ഫലപ്രദമായി ബോധവൽക്കരണം നടത്തിയാൽ ഈ പ്രശ്നം മറികടക്കാനും ടിക്കറ്റ് വിൽപന മെച്ചപ്പെടുത്താനും കഴിയും എന്നാണ് ഈ രംഗത്തുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നത്.
പണം മുടക്കിയ ഭാഗ്യശാലിക്ക് 12.8 കോടി കേന്ദ്രസർക്കാരിന് 10 കോടി!
هذه القصة مأخوذة من طبعة November 01, 2022 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 01, 2022 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
റോഡിനനുസരിച്ച് സ്റ്റിയറിങ് തിരിക്കാം വേഗം ലക്ഷ്യത്തിലെത്താം
കേന്ദ്രബാങ്ക് സർക്കാർ നയങ്ങൾ, പണപ്പെരുപ്പം, പലിശനിരക്ക് തുടങ്ങിയവയിലെ മാറ്റങ്ങൾക്കനുസരിച്ചുനിന്ന് നേട്ടമുണ്ടാക്കാൻ സഹായിക്കുന്നവയാണ് ബിസിനസ് സൈക്കിൾ ഫണ്ടുകൾ.
മൾട്ടി അസറ്റ് ഫണ്ട് ഉയർന്ന നേട്ടം: വിപണി ഇടിവിലും സുരക്ഷ
മൂന്നോ, അതിലധികമോ വ്യത്യസ്ത ആസ്തി വിഭാഗങ്ങളിൽ നിക്ഷേപിച്ച് വൈവിധ്യവൽക്കരണത്തിലൂടെ സുരക്ഷയും നേട്ടവും ഉറപ്പാക്കാം
ആഭരണം 18 കാരറ്റാക്കാം ഗുണവും ലാഭവും പലത്
ഇത്രയും നാൾ 916 കാരറ്റ് സ്വർണാഭരണം മാത്രമേ നാം വാങ്ങിയിരുന്നുള്ളൂ. എന്നാൽ ഇനി അത് 18 കാരറ്റിലേക്ക് ഒന്നു മാറ്റിപ്പിടിച്ചാലോ?
ചാടിയാലും വിജയിക്കാൻ തലേവര വേണം
സ്ഥാപനത്തിൽനിന്ന് പുറത്തുപോയി സ്വന്തം സംരംഭം തുടങ്ങുന്നവരെല്ലാം വിജയിക്കാറുണ്ടോ? അവിടെയാണ് പ്രശ്നം.
പെട്ടെന്നു ചട്ടത്തിൽ കാണാൻ ഒട്ടയ്ക്കൽ സ്റ്റുഡിയോ
ഏറ്റവും ഫലപ്രദമായ പരസ്യം, കടയിലെത്തുന്നവർ കാതോടു കാതോരം' നടത്തുന്ന നല്ല വാക്കുകളാണ്...
തുടക്കം രണ്ടു ഇന്ന് 50 കോടിയുടെ ഡയറി പ്ലാന്റ പശുവിൽനിന്ന്
100 തൊഴിലാളികൾ, 50 കോടിയുടെ വിറ്റുവരവ് 25 കോടിയുടെ സ്ഥിര നിക്ഷേപം! ഐഡി എന്ന ബ്രാൻഡിൽ രഞ്ജിത് കയ്യടക്കിയത് അവിസ്മരണീയമായ നേട്ടങ്ങൾ.
ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് നേടുന്നത് 20% ലാഭം
ചോളം പൊടിച്ച് കന്നുകാലിത്തീറ്റയാക്കി വിൽക്കുകയാണ് ഈ ചെറുപ്പക്കാരൻ.
മുതിർന്ന പൗരന്മാർക്ക് ബാങ്ക് നിക്ഷേപം മാത്രം പോരാ...
പ്രായം കൂടുന്നതനുസരിച്ചു നഷ്ടസാധ്യത കുറഞ്ഞ അവസരങ്ങളിൽ മാത്രം നിക്ഷേപം നടത്തണമെന്ന ചിന്താഗതി മാറ്റിയാലേ പിടിച്ചുനിൽക്കാനാകൂ.
വീടിന്റെ വില താങ്ങാനാകുന്നില്ലേ? 30% വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
സാധാരണക്കാരന് ഫ്ലാറ്റോ, വീടോ വാങ്ങുന്നത് ജീവിതകാലം മുഴുവൻ കനത്ത കടബാധ്യതയാണു സ്വഷ്ടിക്കുന്നത്. വീടുകൾ കുറച്ചെങ്കിലും വിലക്കുറവിൽ ലഭിച്ചാൽ പലർക്കും ഈ കടക്കെണി ഒഴിവാക്കാം.
പെട്ടെന്നു പണമുണ്ടാക്കാനുള്ള വഴി
ഈ ലോകത്ത് പെട്ടെന്നു പണമുണ്ടാക്കാനുള്ള അത്ഭുതവിദ്യയോ ആപ്പോ, സോഫ്റ്റ് വെയറോ ഇല്ല.