മസായി മാരായിൽ മഴ പെയ്യുന്നതു കണ്ടിട്ടുണ്ടോ? മേഘങ്ങൾ താഴ്ന്നിറങ്ങിയ വാനിൽ സുര്യൻ അസ്തമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ആകാശത്തു നിന്നു വെള്ളി നൂൽ അലുക്കിട്ടതുപോലെ മഴ പെയ്യും. പുൽമേടുകൾ സ്വർണനിറത്തിൽ തിളങ്ങും. കാടണയാൻ ഒരുങ്ങി നീങ്ങുന്ന കാട്ടുമൃഗങ്ങൾ പുൽമേട്ടിലെ ഒറ്റമരച്ചോട്ടിൽ മഴയെയും സൂര്യനെയും ഒന്നിച്ചു പ്രണയിച്ചു നിൽക്കും. കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിലിരുന്നു രമ്യ അനൂപ് വാരിയർ എന്ന തൃശൂർക്കാരി പറയുന്നതു കേട്ടപ്പോൾ ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതു മസായി മാരായിലെ കാടുകളിലും മേടുകളിലുമാണെന്നു തോന്നിപ്പോയി.
മാരായിൽ ഒസെറോ സോപിയ എന്ന ജംഗിൾ ക്യാംപ് നടത്തുകയാണു രമ്യ. പ്രകൃതി സംരക്ഷണമാണു ലക്ഷ്യം. “ഭൂമിയുടെ അവകാശികൾക്കെല്ലാം ഇവിടം സ്വർഗമാണ്. ഈ ഭൂപ്രകൃതിയെ സംരക്ഷിക്കേണ്ടതു നാളത്തെ തലമുറയ്ക്കു വേണ്ടിയുള്ള കരുതിവയ്പ്പാണന്നു മനസ്സിലാക്കിയാണ് ഇവിടേക്കു ചേക്കേറിയത്. രമ്യ പറയുന്നു.
ജനിച്ചതും വളർന്നതും വൻനഗരങ്ങളിൽ. പക്ഷേ, കുട്ടിക്കാലം മുതൽ കാടും കാടകങ്ങളുമായിരുന്നു രമ്യയുടെ ഉള്ളം നിറയെ ജീവിതത്തിൽ പല വഴികൾ സഞ്ചരിച്ചെങ്കിലും പ്രകൃതിക്കു കരുതലാകുക എന്നതായിരുന്നു രമ്യയുടെ സ്വപ്നം. “ആഫ്രിക്കൻ കാടുകളോട് എന്നും സ്നേഹമായിരുന്നു. പ്രകൃതിയോടും വന്യമൃഗങ്ങളോടും കൂടുതലടുക്കാൻ വേണ്ടി വൈൽഡ് ലൈഫ് ഗൈഡ് കോഴ്സ് ചെയ്യാമെന്നു തീരുമാനിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ബോട്സ്വാന തിരഞ്ഞെടുത്തത് ആ സ്നേഹം കൊണ്ടാണ്. ഒരു മാസത്തെ കോഴ്സ് കഴിഞ്ഞു തിരിച്ച് "കോൺക്രീറ്റ് ജംഗിളി'ലേക്കു വന്നപ്പോൾ ഒട്ടും പൊരുത്തപ്പെടാനാകുന്നുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണു സഹോദരീ ഭർത്താവിന്റെ സുഹൃത്തായ ദിലീപ് അന്തിക്കാടിനെ പരിചയപ്പെടുന്നത്. ദിലീപ് വെറ്ററൻ കൺസർവേഷനിം ഉഗ്രൻ ഫൊട്ടോഗ്രഫറുമാണ്. അദ്ദേഹം കെനിയയിലെ കാടുകളിലേക്കു കൺസർവേഷൻ പ്രവർത്തനങ്ങൾക്കു പോകാറുണ്ടെന്നറിഞ്ഞപ്പോൾ ആഫ്രിക്കൻ കാടുകളിൽ വച്ചിട്ടുപോന്ന മനസ്സിലേക്കു ഞാൻ തിരികെ പറന്നു.
Bu hikaye Vanitha dergisinin May 11, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin May 11, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ