വേനൽചൂടിൽ മനസ്സ് എപ്പോഴും ആഗ്രഹിച്ചതി മഴയാണ്. ഇടവമാസം പാതി യാകാൻ കാത്തിരിക്കുകയായിരുന്നു ഓരോ മനസ്സും. ഇപ്പോഴിതാ, ആ മഴക്കാലം എത്തിക്കഴിഞ്ഞിരിക്കുന്നു.
ജൂൺമാസം പിറക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ എന്നായിരുന്നു ഇവിടെ ഒത്തുകൂടിയ മൂന്നു പേരോടും ചോദിച്ചത്.
മഴയുടെ നനവും കുളിരും അനുഭൂതിയും അനുഭവിക്കാത്തവരില്ലല്ലോ. അതു കൊണ്ടുതന്നെ ഡോണയും അഞ്ജനാ മോഹനും സൗമ്യയും മഴയുടെയും മഴക്കാലത്തെയും അനുഭവങ്ങൾ പങ്കുവച്ചു. അഞ്ജനാ മോഹൻ പറഞ്ഞു.
"കേരളത്തിന് പുറത്തും നമ്മൾ പലയിടങ്ങളിലും പോകുമെങ്കിലും മഴയുടെ അനുഭവങ്ങൾ എനിക്കേറെയും പറയാനുള്ളത് നാട്ടിലേതു തന്നെയാണ്. കണ്ണൂരിലാണ് എന്റെ സ്വന്തം വീട്. അവിടുത്തെ മഴയും മഴക്കാലവും എനിക്ക് പ്രിയപ്പെട്ടതാണ്. അതെല്ലാം വളരെ പ്രത്യേകതയുള്ളതായും ഞാൻ കാണുന്നു. അവിടുത്തെ മണ്ണിന്റെ മണവും സ്കൂളിൽ പോകുന്ന ഓർമ്മകളും ഒക്കെ മനസ്സിലുണ്ട്. ഞാൻ വീട്ടിൽ നിന്നും സ്കൂളിലേയ്ക്ക് കൂട്ടുകാരുമൊരുമിച്ച് നടന്നിട്ടാണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. സ്കൂൾ തുറക്കുന്നതോടെ ഇടവപ്പാതി മഴയും തുടങ്ങുമല്ലോ. മഴനനഞ്ഞും കുട പിടിച്ചുമുള്ള നടത്തവും അതിനിടയിലെ ഞങ്ങളുടെ ചിരിയും വർത്തമാനങ്ങളുമെല്ലാം ഇന്നോർക്കുമ്പോൾ നല്ല രസങ്ങൾ തന്നിരുന്നു.
പണ്ടൊക്കെ മിക്കവാറും കുട്ടികൾ മഴ പെയ്തു തുടങ്ങിയാൽ മഴയത്ത് കളിക്കുമല്ലോ. ഞാനും അങ്ങനെ മഴയത്ത് കളിക്കും. കടലാസുകൊണ്ട് തോണിയുണ്ടാക്കി അതിങ്ങനെ മഴയത്ത് ഒഴുക്കിവിടും. മുട്ടിയും തട്ടിയും മറിഞ്ഞും തിരിഞ്ഞുമെല്ലാം ആ കടലാസു തോണി ഒഴുകിപ്പോകുന്നത് കാണാൻ രസമായിരുന്നു. നമ്മൾ ഉദ്ദേശിക്കുന്ന വഴിയിലൂടെയൊന്നും തോണി പോകില്ല. അതൊക്കെത്തന്നെയായിരുന്നു അതിന്റെ രസങ്ങളും. വെള്ളക്കെട്ടിൽ കാലുകളിട്ടടിച്ച് വെള്ളം തെറിപ്പിച്ചുള്ള കളികളും മഴനനയലും ഒക്കെ ആരസത്തിൽ പ്രധാനമാണ്. ഇതെല്ലാം കൂട്ടുകാരുമൊരുമിച്ചാവും ചെയ്യുക. അതൊക്കെ എനിക്ക് നല്ല രസങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
Bu hikaye Mahilaratnam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...