ബിഗ്ബോസ് ഒരു വെളിച്ചമായി ജീവിതത്തിൽ
നാട്ടിൽ എല്ലാവരുടെയും കൂടെ തല ഉയർത്തിപ്പിടിച്ചു നടക്കാൻ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു ഞാൻ. പലപ്പോഴും പലയിടങ്ങളിൽ നിന്ന് ഓടി ഒളിക്കേണ്ട അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്തെങ്കിലും പറയുമോ എന്ന ആശങ്കയും ആകുലതയും നിറഞ്ഞ സമയങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു അനുഭവം ഉണ്ടായത് കൊണ്ടാവാം പലയിടത്തുനിന്നും മാറി നിൽക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്റെ നാട്ടിൽ എന്റെ നാട്ടുകാർക്കൊപ്പം സമാധാനപരമായി നിൽക്കണമെന്ന് എന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ് എന്ന ബിഗ്ബോസിൽ എത്തിച്ചത്. ഞാൻ എന്താണെന്ന് ഒരു പരിധിവരെ ഷോയിലൂടെ എന്റെ നാട്ടുകാരുമായി പങ്കുവയ്ക്കാൻ സാധിച്ചു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ എനിക്ക് ഏറ്റവും വലിയ സന്തോഷം നാട്ടിൽ എനിക്ക് കിട്ടിയ സ്വീകാര്യത തന്നെയായിരുന്നു. അച്ഛനും അമ്മയ്ക്കും കുടുംബ ത്തിനും എല്ലാം ഈ ഷോ കൊണ്ടുണ്ടായ സന്തോഷം പറഞ്ഞറിയിക്കാവുന്നതിനപ്പുറമാണ്. സെലിബ്രിറ്റി ചാനലുകളുടെ, സെലിബ്രിറ്റി ഇന്റർവ്യൂകളുടെ ഭാഗമാവാൻ കഴിഞ്ഞു. എവിടെ പോയാലും മലയാളികൾ തിരിച്ചറിയാനും അവരുടെ സ്നേഹം ലഭിക്കാനും ഭാഗ്യം ലഭിച്ചു. വളരെ പോസിറ്റീവായ ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ ബിഗ് ബോസ് എന്ന ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൊറോണ ശേഷം ജീവിതം വെളിച്ചമാക്കി തീർത്തത് ബിഗ് ബോസ് എന്ന ഷോ തന്നെയാണ്.
തത്സമയം ശാലിനി
സോഷ്യൽ മീഡിയ ഫാമിലിക്കുവേണ്ടി ഞങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും പങ്കുവയ്ക്കാറുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാറുണ്ട്. സന്ദേശം അയയ്ക്കുന്നവർക്ക് തിരിച്ചു റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്. അങ്ങനെയിരിക്കെയാണ് ഒരു യു ട്യൂബ് ചാനൽ തുടങ്ങിയാലോ എന്ന ചിന്ത വരുന്നത്. കരിയറിലേക്കുള്ള അടുത്ത സ്റ്റെപ്പെന്ന പോലെ തത്സമയം ശാലിനി' എന്ന പേരിൽ ഒരു യൂ ട്യൂബ് ലോഞ്ച് ചെയ്തു കഴിഞ്ഞു. ചാനൽ ഇതാണ് ഏറ്റവും പുതിയ വിശേഷം. എന്നെ സംബന്ധിച്ച് പുതിയൊരനുഭവവും തുടക്കവുമാണ്. സീറോ ബഡ്ജറ്റിലാണ് ചാനൽ തുടങ്ങിയിട്ടുള്ളത്. തത്സമയം ശാലിനിയുടെ ഇനിയുള്ള പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കണം എന്നാണ് ആഗ്രഹിക്കുന്നത്. പ്രിയപ്പെട്ടവർ ഇപ്പോൾ നൽകുന്ന സ്നേഹവും പിന്തുണയും തത്സമയം ശാലിനിക്കും ഉണ്ടാകണം.
ശബ്ദം ആയുധമാക്കിയവൾ
Bu hikaye Mahilaratnam dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...