ഇതിന്നലെ പൂർത്തിയാക്കിയ കിണറാണ്. കുഞ്ഞു പെണ്ണു ചൂണ്ടിയ കിണറിലേക്കു നോക്കിയപ്പോൾ എന്തിനാണാവോ മഞ്ഞുമ്മൽ ബോയ്സും ഡെവിൾസ് കിച്ചനുമൊക്കെ മനസ്സിലേക്കു വന്നത്. അത്ര ആഴം. പക്ഷേ, വളവും തിരിവുമില്ലാതെ കൃത്യതയുള്ള അരഞ്ഞാണ് പടവുകൾ.
പേരു കുഞ്ഞുപെണ്ണ് എന്നാണെങ്കിലും ആ കിണറു കുഴിച്ച മിടുക്കിക്കു പ്രായം 75 കഴിഞ്ഞു. "അമ്മേ..ഫോട്ടോയെടുക്കാൻ ഒന്നു കിണറിനുള്ളിലേക്കു മൂന്നു പടവുകൾ ഇറങ്ങി നിൽക്കാമോ?' എന്നു ചോദിച്ചപ്പോൾ “പിന്നെന്താ, മൂന്നാക്കുന്നതെന്തിനാ. എത്ര വേണമെങ്കിലും ഇറങ്ങാം. എന്നു മറുപടി. പയറുമണിപോലെ ചാടിയോടി കുഞ്ഞു പെണ്ണ് ഇറങ്ങി. എറണാകുളം മുതൽ തിരുവനന്തപുരം വരെയായി ആയിരത്തോളം കിണറുകൾ ഈ അമ്മ കുഴിച്ചിട്ടുണ്ട്. അതിലധികവും സ്വന്തം സ്ഥലമായ അടൂരിലും പത്തനംതിട്ട പ്രദേശങ്ങളിലുമാണ്.
ജലമർമരം തേടി
ഓരോ കിണർ കുഴിക്കും മുൻപും പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിക്കും. ഭദ്രകാളിയാണ് ഇഷ്ട ദൈവം. ഭൂമിക്കടിയിലും ഒരു ശക്തിയുണ്ടല്ലോ, ഭൂമീദേവി. രണ്ടുപേരെയും മനസ്സിലിരുത്തി കിണറു കുഴിക്കേണ്ട പറമ്പിൽ ഞാനൊന്നു നടക്കും. വെള്ളമുണ്ടെന്നു തോന്നുന്ന സ്ഥലത്തു കുറ്റിയടിപ്പിക്കും. കറയുള്ള മരത്തിന്റെ കനമുള്ള കമ്പ് വേണം കുറ്റിയടിക്കാൻ. പ്ലാവോ, റബറോ ഒക്കെപ്പോലെ. അടിക്കാനെടുക്കുന്ന കുറ്റി നോക്കിയാലറിയാം. കിണറു കുഴിക്കുമ്പോൾ എന്തൊക്കെ അനുഭവങ്ങൾ ഉണ്ടാകുമെന്ന്. പാറയുണ്ടോ, നല്ല ഒഴുക്കുണ്ടോ എന്നെല്ലാം അതിൽ നിന്നു മനസ്സിലാക്കാം. എത്ര അടി താഴ്ത്തിയാൽ വെള്ളം കാണാനാകുമെന്നും തുടക്കത്തിൽ തന്നെ ധാരണ കിട്ടും.
ഓരോ കിണറു കുഴിക്കും മുൻപും പീടികത്താഴെ പള്ളിലച്ചനെ ഓർക്കും. ആ ഒരാളു കാരണമാണ് ആദ്യത്തെ കിണറുകുഴിക്കാനുള്ള അവസരം കി ട്ടിയത്. അന്നത്തെ അറിവില്ലായ്മയും തെറ്റുകുറ്റങ്ങളുമെല്ലാം അച്ചൻ കണ്ടില്ലെന്നു വച്ചതു കൊണ്ടാണ് എനിക്കിതു തൊഴിലാക്കാൻ കഴിഞ്ഞത്. അതിനു മുൻപ് വാനം വെട്ടാനും കക്കൂസിനു കുഴിയെടുക്കാനുമെല്ലാം അച്ചൻ എന്നെ പണിയേൽപ്പിച്ചിരുന്നു. അന്നൊരു ദിവസം വിളിച്ചു പറഞ്ഞു. കുഞ്ഞുപെണ്ണേ... നമുക്കൊരു കിണറു കൂടെ കുഴിക്കണമല്ലോ. പരിചയത്തിൽ നല്ല ആളുണ്ടോ?'
This story is from the April 27, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 27, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ