അജയന്റെ അറിയിപ്പാണ് ആദ്യം മുഴങ്ങിയത്. “മുൻപ് നമ്മൾ കുടുംബഫോട്ടോ എടുത്തതു പോലെയാകണമെന്നില്ല ഇപ്പോൾ. ദീത്തു ഒരു പാവം ആയിരുന്നു. ഇളയവൾ ആള് ചട്ടമ്പിയാണേ.
അജയന്റെ വീട്ടിലെ കുഞ്ഞു താരം ഒരു വയസ്സുകാരി ദിച്ചു എന്ന ദ്വിജ കീർത്തി, ചേച്ചി ദീപ്തകീർത്തിയുടെ കൈകളിലേറ്റി തങ്കത്തള കിലുക്കി വന്നു. ഭാഗ്യം, ആളിന്നു നല്ല മൂഡിലാണ്.
ദീത്തു അച്ഛനെക്കാൾ വളർന്നു. അവൾക്ക് അച്ഛനൊരു പട്ടിക്കുട്ടിയെ സമ്മാനിച്ചു. അതും സമ്മാനിച്ചയാളെക്കാൾ വളർന്നു. ഇനി?
“ഇനി ദിച്ചുവും എന്നെക്കാൾ വളരും. ഞാനവരുടെ സുപ്പർ ഡാഡിയായി വിലസി നടക്കും.'' പൊട്ടിച്ചിരിയോടെ അജയൻ പറഞ്ഞു.
“ദീത്തു കുഞ്ഞായിരുന്നപ്പോൾ പാവക്കുട്ടികളെയൊന്നും വേണ്ടായിരുന്നു. അവൾ ഡോക്ടറാകുമ്പോൾ രോഗിയാകുന്നതും അമ്മയാകുമ്പോൾ കുട്ടിയാകുന്നതും ഞാനായിരുന്നു. ജീവനുള്ള കളിപ്പാട്ടമായി അച്ഛൻ തന്നെ അരികിലുള്ള സ്ഥിതിക്കു വേറെ കളിപ്പാട്ടമെന്തിനാണ്. ദീത്തു ഉണ്ടായ ശേഷം നല്ല ഗ്യാപ് വന്നതു കൊണ്ട് അന്നത്തെ കളികളൊക്കെ മറന്നു പോയിരുന്നു. ഇപ്പോഴെല്ലാം പൊടി തട്ടിയെടുത്തു.
ഇത്രയും പ്രായവ്യത്യാസമുള്ളതുകൊണ്ട് രണ്ടാമത്തെ കുട്ടിക്കു വേണ്ടി ചികിത്സ ചെയ്തോ എന്നെല്ലാം ആളുകൾ ചോദിച്ചു. അടുത്ത കുട്ടി വേണമെന്നോ വേണ്ടെന്നോ പ്ലാൻ ചെയ്തിരുന്നില്ല. ദീത്തു മാത്രം മതി എന്നായിരുന്നു താത്പര്യം.
ദീത്തുവിന് എപ്പോഴോ അനിയത്തി വേണം എന്നൊരാഗ്രഹം തുടങ്ങി. ദിച്ചു വന്നതോടെ ദീത്തു അവളുടെ ചേച്ചിയമ്മയായി. വലിയൊരു സമ്മാനം കിട്ടിയ പ്രതീതിയാണു ദീത്തുവിന്. കുഞ്ഞായിരുന്നപ്പോൾ അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്നു ചോദിച്ചാൽ വളരെ ഡിപ്ലോമാറ്റിക് ആയി രണ്ടു പേരെയും എന്നൊക്കെ പറഞ്ഞോണ്ടിരുന്നയാൾ ഇപ്പോൾ ഒറ്റയടിക്ക് “വാവയെ' എന്നാണു പറയുന്നത്.
കുഞ്ഞു വന്നതോടെ 15 വർഷം പുറകിലേക്ക് ഞങ്ങളെല്ലാവരും പോയി. പ്രായം കുറഞ്ഞതുപോലെ. അന്നത്തെക്കാൾ ഫ്രീ ആണ് ഞാനും ഗായത്രിയും. കുഞ്ഞിനെ നോക്കാൻ ചേച്ചിയമ്മയുണ്ടല്ലോ.
എങ്ങനെയുള്ള അച്ഛനാണ് അജയൻ
എനിക്കു കുഞ്ഞിനെ എടുക്കാനാകുമെങ്കിലും എടുത്തുകൊണ്ടു നടക്കാൻ കഴിയില്ല. ആരെങ്കിലും എടുത്തു കയ്യിൽ തന്നാൽ വച്ചുകൊണ്ടിരിക്കാൻ പറ്റും.
This story is from the April 13, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 13, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും