നിസ്സാരമെന്ന് തോന്നാവുന്ന ചില യാദൃച്ഛിക സംഭവങ്ങളാണ് പലപ്പോഴും പല വലിയ സംഭവങ്ങൾക്കും കാരണമായി മാറുന്നത്. കൊല്ലത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രദീപ്കുമാറും ഭാര്യ കേരളാബാങ്കിന്റെ കണ്ണനല്ലൂർ ശാഖാ സീനിയർ മാനേജർ വീണാ ഭരതനും ഒട്ടും നിനച്ചിരിക്കാതെ സാഹസികതയുടെ കൊടുമുടി കയറിയതും അങ്ങനൊരു യാദൃച്ഛികതയുടെ തുടർച്ചയായിട്ടായിരുന്നു.
മകന് ഒരു ബുള്ളറ്റ് ബൈക്ക് വാങ്ങുന്നതിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കൊല്ലത്തെ അറിയപ്പെടുന്ന ബുള്ളറ്റ് മെക്കാനിക്കും അത്യാവശ്യം സാഹസികനുമായ ബുള്ളറ്റ് മണിയെക്കാണാൻ പ്രദീപ് കുമാർ ചെല്ലുന്നിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം. 68 കഴിഞ്ഞ മണിയും സംഘവും ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഒരു സാഹസിക യാത്രയ്ക്ക് ആലോചന നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. കൊല്ലത്തുനിന്ന് ഏതാണ്ട് 3000 കി.മീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലുള്ള ലഡാക്കിലേക്ക് ബൈക്കിൽ പോകാനുള്ള ആലോചന.
സംസാരമദ്ധ്യേ ആ ബൈക്ക് യാത്രയെക്കുറിച്ച് സൂചിപ്പിച്ച് മണി, കൂടുന്നോ എന്ന് ചോദിച്ചപ്പോൾ വരും വരായ്കകളെക്കുറിച്ചൊന്നും ആലോചിക്കാതെ, ഒരു പോലീസ് ഓഫീസർ കൂടിയായ പ്രദീപ് കുമാർ പറഞ്ഞു, കൂടാം. ലീവ് ലഭിക്കേണ്ടതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ്, കൂടാം എന്ന് പ്രദീപ് കുമാർ മണിക്ക് വാക്ക് കൊടുത്തത്.
വീട്ടിൽ വന്ന് വിവരം ഭാര്യയോട് പറയുമ്പോൾ, ദൂരക്കൂടുതലും അപകട ചിന്തയുമൊക്കെ വച്ച് അനുകൂലമായ ഒരു മറുപടിയായിരുന്നില്ല. പ്രദീപ്കുമാർ പ്രതീക്ഷിച്ചത്. പക്ഷേ വാമഭാഗത്തു നിന്നും എതിർപ്പൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഭർത്താവിന്റെ യാത്രയ്ക്കനുകൂലമായി ഉയർത്തിവീശിയ പച്ചക്കൊടിക്കൊപ്പം ഒന്നുകൂടി ഉയർത്തിവീശി. ഞാനും വരുന്നു.
വിവരം കേട്ട മേലധികാരി 29 ദിവസത്തെ അവധി അനുവദിക്കുക കൂടി ചെയ്തപ്പോൾ പ്രദീപ് വീണാ ദമ്പതികളെ സംബന്ധിച്ചിടത്തളം അതൊരു വലിയ സാഹസിക യാത്രയുടെ നല്ല തുടക്കമായി.
2022 ജൂലൈ 2 ന് കൊല്ലത്ത് പോളയത്തോട്ടിൽ നിന്നും നൗഷാദ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടായിരുന്നു യാത്രയുടെ തുടക്കം. കേരളം, തമിഴ്നാട്, ആന്ധ്രാ, തെലങ്കാന, മഹാരാ ഷ്ട്ര, മധ്യപ്രദേശ്, യു.പി, ഹരിയാന, പഞ്ചാബ്, ദൽഹി, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങി പതിനാല് സംസ്ഥാനങ്ങൾ താണ്ടി 29 ദിവസത്തെ യാത്ര.
This story is from the March 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...