എത്രയെഴുതിയാലും തീരാത്ത അനുഭവങ്ങളുടെ മറക്കാനാവാത്ത ഏടുകളാണ് എനിക്ക് ശ്രീകുമാരൻ തമ്പി. പക്ഷേ, എഴുതുമ്പോൾ എന്തെഴുതണം എന്ന സംശയം മാത്രം ബാക്കിയാവുന്നു. സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പിയെക്കുറിച്ച് എഴുതണോ, തിരക്കഥാകൃത്തും ഗാനരചയിതാവുമായ തമ്പിയെക്കുറിച്ച് എഴുതണോ, എഞ്ചിനീയറായ തമ്പിയെക്കുറിച്ച് എഴുതണോ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ പൊങ്ങി വരും. പക്ഷേ, എന്തെഴുതാൻ ശ്രമിച്ചാലും ശ്രീകുമാരൻ തമ്പി എന്ന പ്രതിഭയുടെ ബഹുമുഖങ്ങളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. എങ്കിലും അറുപത് വർഷത്തിലേക്ക് കടക്കാൻ ഇനി അധികമൊന്നും ദൂരമില്ലാത്ത തമ്പിയുമായുള്ള സൗഹൃദത്തിൽ നിന്ന് ചിലത് മാത്രം കുറിക്കുന്നതാവും ഉചിതം. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ മധ്യത്തിലായിരിക്കാം മെരിലാന്റ് സ്റ്റുഡിയോയിൽ വെച്ച് ശ്രീകുമാരൻ തമ്പിയെ ആദ്യം കാണുന്നത്. "പുതിയ സിനിമയിൽ പാട്ടെഴുതാൻ വന്ന ആളാണ് ' എന്ന് പറഞ്ഞ് നിർമാതാവും സംവിധായകനുമായ പി. സുബ്രഹ്മണ്യമാണ് തമ്പിയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. ഗാനരചയിതാക്കളായി വയലാറും പി. ഭാസ്കരനും ഒ.എൻ. വിയുമെല്ലാം നിറഞ്ഞുനിൽക്കുന്ന കാലത്താണ് സിനിമയിൽ ശ്രീകുമാരൻ തമ്പി എന്ന പാട്ടെഴുത്തുകാരന്റെ കടന്നുവരവ്.
കവിതയുടെയും പാട്ടിന്റെയും മൂന്ന് മഹാപ്രതിഭകൾക്കിടയിൽ ശ്രീകുമാരൻ തമ്പിയിലെ എഴുത്തുകാരന്റെ സ്വരം വേറിട്ടതായിരുന്നു. ഞാനഭിനയിച്ച ഒട്ടനവധി ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം പാട്ടെഴുതി. ആ പാട്ടുകളെല്ലാം ഇന്നും മാഞ്ഞുപോവാതെ മലയാളിയുടെ മനസ്സിലുണ്ട്. എങ്കിലും മഹാരഥന്മാർക്കിടയിൽ അർഹിക്കുന്ന അംഗീകാരങ്ങൾ അക്കാലത്ത് തമ്പിയ്ക്ക് ലഭിക്കാതെ പോയി എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിലും വലിയ സങ്കടം തോന്നിയ കാര്യം ശ്രീകുമാരൻ തമ്പി എഴുതിയ അനശ്വരഗാനങ്ങളിൽ പലതും മറ്റു പലരുടെയും പേരുകളിൽ മലയാളി വായിച്ചുവെന്നതാണ്.
This story is from the January 2023 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2023 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ