മലയാളികൾ പ്രബുദ്ധരാണ് എന്നാണ് നാം സ്വയം കരുതുന്നതും വിശ്വസിക്കുന്നതും. സാമൂഹിക, സാംസ്ക്കാരിക, വൈജ്ഞാനിക രംഗത്ത് നാം ആർജ്ജിച്ച നേട്ടങ്ങളാണ് ഇത്തരമൊരു വിശേഷണത്തിന് നിദാനം. ലോകത്തെവിടെ പോയാലും അവിടെ ഒരു മലയാളിയുണ്ടാകും. അത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണെങ്കിലും എല്ലായ്പ്പോഴും അതങ്ങനെ ആകണമെന്നില്ല. ഇതര നാട്ടിൽ ചെന്നാൽ മലയാളിയാണെന്ന വിവരം പോലും മറച്ചുവയ്ക്കുന്ന, സ്വന്തം നാട്ടുകാരെത്തന്നെ കബളിപ്പിക്കുന്ന മലയാളികളാണ് ഇവിടെ നമുക്ക് അപവാദമാകുന്നത്. മലയാളിയുടെ സാമൂഹികബോധവും പലപ്പോഴും പരിഗണനാവിഷയം ആകാറുണ്ട്.
മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അതേ വേളയിൽ തന്നെ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ജയമോഹൻ ഉന്നയിച്ച ആരോപണങ്ങളാണ് ഇത്തരമൊരു ചിന്തയ്ക്ക് വഴിമരുന്നിടുന്നത്. ഗുണ കേവിൽ(കൊടൈക്കനാലിലെ ഭീമൻ ഗുഹ) അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്ന ചെറുപ്പക്കാരുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് ഇവിടെ സംഭവിച്ച ഒരു കാര്യമാണ് മഞ്ഞുമ്മലിന് പ്രമേയമായി തീർന്നത്. ചിത്രം സകലവിധ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറിയതിനിടെയാണ് ജയമോഹൻ പ്രസ്തുത ചിത്രം ആഭാസത്തരമാണെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവർ പെറുക്കികളാണെന്നും ആക്ഷേപിച്ചത്. ഉലകനായകൻ കമൽഹാസൻ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തെ വാനോളം പുകഴ്ത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ജയ മോഹന്റെ വിമർശനം. ഇതിനെതിരെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്.
This story is from the April 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.
ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും
ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ വടക്കൻ കേരളത്തിലെ മടപ്പള്ളി, ഒഞ്ചിയം എന്നിവിടങ്ങളിലാണ്. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു സുന്ദരഗ്രാമം.
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം
കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.
ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി
ഹോളിവുഡ്ഡിൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്നു പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.